friends

വ്യാഴാഴ്‌ച

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല, ഇന്ത്യന്‍ എംബസി ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറക്കുന്നുമില്ല, മുന്‍ അംബസഡര്‍മാര്‍ ചെയ്തു വെച്ച നല്ല കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‌ ഗുണം നല്‍കുകയും അതിന്റെ നല്ല ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയും ചെയ്യുന്നു, അതിനു പരിശ്രമിക്കുന്ന ഫസ്റ്റ്‌ സെക്രട്ടറി അജയ കുമാര്‍ സാറിനെ പോലെയുള്ള നല്ല ഹ്രദയമുള്ള ഉദ്യൊഗസ്തരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നുമില്ല.

ഇപ്പൊഴത്തെ എംബസി സംവിധാനത്തിന്‌ അതിന്റെതായ പരിമിതികളുണ്ട്‌, അത്തരം പോരായ്മകളെ ഒരൊരൊ ഘട്ടത്തില്‍ എടുത്തു കാണിക്കുകയും പരിമിധികളെ തരണം ചെയ്യാനുള്ള മാര്‍ഗം കേന്ദ്ര ഗവണ്‍മന്റ്‌ തലത്തില്‍ നിന്ന് ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നമ്മള്‍ സാധരണക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയും വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെ(8-12-10) പത്രത്തില്‍ വായിച്ചു, ദുരുഹ സഹചര്യത്തില്‍ മരണപ്പെട്ട ഒരു മലയാളി യുവതിയുടെ മ്രതദേഹം 46 ദിവസമായ്‌ മൊര്‍ച്ചറിയില്‍, ഒരു ഡൊക്ടറുടെ റിപ്പൊര്‍ട്ടിനായിട്ടാണത്രെ കാത്തിരിക്കുന്നത്‌, അതിനുശേഷമെ ബൊഡി നാട്ടിലയക്കാന്‍ സാധിക്കു.

ഇത്തരം കാര്യങ്ങള്‍ക്ക്‌ എംബസിയും, ഇവുടുത്തെ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ ഒരു ടൈ അപ്‌ ഉണ്ടായിരുന്നെങ്കില്‍, റിപ്പൊര്‍ട്ടുകളും , ഡൊക്യുമെന്റുകളും മാക്സിമം ഇത്ര സമയത്തിനകം ശരിയാക്കി കൈമാറണം എന്ന ഒരു ചട്ടം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച്‌ പൊവുകയാണ്‌.

നമ്മുടെ ഭരണാധികാരികളെ ബൊധവത്‌ക്കരിക്കപ്പെടേണ്ടതുണ്ട്‌, അതിനായ്‌ പരിശ്രമിക്കേണ്ടതുണ്ട്‌, ഇന്ന് ഉണ്ടായിട്ടുള്ള ഒരൊ നല്ല മാറ്റങ്ങള്‍ക്ക്‌ പിന്നിലുമുള്ള പ്രേരക ശക്തി മറ്റൊന്നുമല്ല എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുമുണ്ട്‌.

ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിത്വങ്ങളാണ്‌ ഷംസുദീന്റെ മരണത്തെ കുറിച്ചുള്ള എന്റെ പൊസ്റ്റിന്‌ പ്രതികരിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഇമെയില്‍ മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും പ്രതികരിക്കുന്ന സഹ്രദയരെ, പറ്റുമെങ്കില്‍ ബ്ലൊഗിലെ പൊസ്റ്റിന്‌ കമന്‍ട്‌ ഇടുകയാണെങ്കില്‍ നന്നായിരുന്നു കാരണം എല്ലാം പ്രിന്‍ട്‌ ചെയ്ത്‌ ഒരു നിവേദനമായി ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിക്കാന്‍ അലൊചിക്കുന്നുണ്ട്‌ ഞാനും എന്റെ കൂട്ടു കാരും.

ഇവിടുത്തെ സംഘടനാ നേതാക്കളുമായ്‌ സംസാരിച്ചപ്പൊഴും, നല്ല പിന്തുണകള്‍ നല്‍കുന്നുണ്ട്‌.

ദയവായി നിങ്ങളും പ്രതികരിക്കുക... നമ്മള്‍ക്ക്‌ വേണ്ടി.

ബുധനാഴ്‌ച

ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.

ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായി തൊന്നിയതു കൊണ്ടാണ്‌ ഞാനിവിടെ ഇത്‌ കുറിക്കുന്നത്‌, കാരണം ഇന്ന് ഒരാള്‍ക്ക്‌ സംഭവിച്ചത്‌ നാളെ നമ്മളിലാര്‍ക്കെങ്കിലും സംഭവിക്കാം, നമ്മുടെ നാട്ടില്‍ ഒരു അക്ക്സിഡന്റ്‌ ഉണ്ടായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ സ്വമേധയാ പൊലീസ്‌ കേസ്‌ ആയി മാറുന്ന രീതിയുണ്ട്‌ ഇവിടെ സംഭവിച്ചത്‌ റോഡ്‌ മുറിച്ച്‌ കടക്കുംബൊള്‍ അഞ്ജാത വാഹനം ഇടിച്ച്‌ ഗുരുതര പരിക്കൊടെ റൊഡില്‍ കിടന്ന ഷംസുദ്ദിനെ പൊലീസ്‌ ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു,

മറ്റൊരിടത്ത്‌ താമസിക്കുന്ന സഹൊദരന്‍ കാണാതായ ഷംസുദ്ദിന്‌ വേണ്ടിയുള്ള അന്വഷണമാണ്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ ഐ.സി.യു വില്‍ കൊമയില്‍ കിടക്കുന്ന ഷംസുദ്ദിനെ തിരിച്ചറിഞ്ഞത്‌, അന്ന് മുതല്‍ ഇവിടത്തെ സംഘടനാ പ്രവര്‍ത്തകര്‍ നിസീമമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഷംസുക്കാ മരണപ്പെട്ടു കഴിഞ്ഞപ്പൊള്‍ മൃതദേഹം വിട്ടുകിട്ടാന്‍ സ്പൊണ്‍സര്‍ ഒപ്പിട്ട്‌ കൊടുത്താലെ ഡെത്ത്‌ സെര്‍ട്ടിഫിക്കറ്റ്‌ ഇഷ്യു അവുകയുള്ളു, തനിക്ക്‌ വന്‍ ബധ്യത വരുമെന്ന് ഭയന്നിട്ടൊ, ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കാം എന്ന കുരുട്ട്‌ വ്യാമൊഹം കൊണ്ടൊ സ്പൊണ്‍സര്‍ ഒപ്പിടാതെ , ഞാന്‍ എല്ലാം ഒന്ന് അന്വഷിക്കട്ടെ എന്ന് പറഞ്ഞ്‌ ദിവസങ്ങള്‍ നീട്ടികൊണ്ട്‌ പൊവുകയായിരുന്നു, 70 ദിനാര്‍ ശബളത്തില്‍ 33 വര്‍ഷം ഗള്‍ഫില്‍ ജൊലി ചെയ്ത്‌ വീട്‌ പോലും ഇല്ലാത്ത ഷംസുക്കായുടെ സാധു കുടുബം 2 1/2 വര്‍ഷമായ്‌ നാട്ടിലെത്താത്തിരുന്ന ആളുടെ മയ്യിത്ത്‌ കാണാനെങ്കിലുമായ്‌ കാത്തിരിക്കുന്നു. ഇന്ത്യന്‍ എംബസി അധിക്രതര്‍ ശക്തമായ്‌ സംസാരിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല.

ബഹറയിനിലെ രാജ കുടുംബാഗമായ ഒരു ഷൈഖ്‌ വിളിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ക്ക്‌ ഒരു മാറ്റവുമില്ല, എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവര്‍ത്തകര്‍, അവസാനം ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഒഫീസ്‌ ഇടപെട്ട്‌ സ്വാധീനം ഉപയൊഗിച്ച്‌ പൊലീസ്‌ വകുപ്പിലെ മെധാവിയെ കൊണ്ട്‌ കേസ്‌ എടുപ്പിച്ച്‌ സ്പൊണ്‍സറെ വിളിപ്പിച്ച്‌ പ്രശ്ന പരിഹാരം കാണുകയായിരുന്നു, നവബര്‍ 24 ന്‌ മരണപ്പെട്ട ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.


അതിനു വേണ്ടി കഷ്ടപെട്ട സാമൂഹിക പ്രവര്‍ത്തകരായ, ഗഫൂര്‍ കൈപമംഗലം,കെ.ടി.സലിം,പവിത്രന്‍ നിലെശ്വരം,ബഷീര്‍ അംബലായി,റഫീഖ്‌ അഹമ്മദ്‌,ഷുക്കൂര്‍,ചെബന്‍ ജലാല്‍,സൈഫുദ്ദീന്‍, എന്നിവര്‍ക്ക്‌ ആശ്വസിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ സ്പൊണ്‍സര്‍ക്ക്‌ എതിരെ കേസ്‌ കൊടുത്താല്‍ അതു പ്രശനം വീണ്ടും നീണ്ടു പൊവുകയും നിയമത്തിന്റെ നൂലാമകളില്‍ കുടുങ്ങുകയും ചെയ്യും എന്ന തൊന്നലാണ്‌ ആദ്യം ഉണ്ടായിരുന്നത്‌ അതു കുറെ ശരിയുമാണ്‌.

എനിക്ക്‌ ഇവിടെ പ്രതികരിക്കാനുള്ളത്‌ ഇത്രമാത്രം, അക്സിഡന്റില്‍ ഗുരുതര പരിക്കൊടെ ഇന്ത്യക്കാര്‍ ആരെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍, ഹോസ്പിറ്റല്‍ അധിക്രതര്‍ എംബസിയെ അറിയിക്കുകയും , എംബസി അധിക്രതര്‍ ബഹറൈന്‍ പോലീസ്‌ വകുപ്പ്‌ മുഖാന്തിരം സ്പൊണ്‍സറില്‍ നിന്ന് ആവശ്യമായ ഡൊക്യുമെന്റ്സുകള്‍ ശേഖരിച്ച്‌, നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാകുനുള്ള സംവിധാനം ഉണ്ടാകണം.

ചൊവ്വാഴ്ച

ഷംസുദീന്റെ മയ്യിത്ത്‌ നാട്ടിലെത്തിയില്ല...

കൊടുങ്ങല്ലൂര്‍ സ്വദേശി ഷംസുദീന്‍ ബഹറയിനില്‍ വാഹനാപകടത്തില്‍ പ്പെട്ട്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ 2 മാസത്തൊളം കൊമയില്‍ കിടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു, 4 ദിവസമായിട്ടും ഡെഡ്‌ ബൊഡി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല, സ്പൊന്‍സറുടെ ദുര്‍വാശി കാരണം അയാള്‍ ഇതുവരെയും ഡോക്ക്യുമന്റ്സില്‍ ഒപ്പിട്ടിട്ടില്ല, ഇന്ത്യന്‍ സാമുഹ്യ പ്രവര്‍ത്തകരും നല്ലവരായ ബഹറയിനികളും സ്പൊന്‍സറൊട`‌ സംസാരിച്ചിട്ടും ഇതുവരെക്കും ഫലം കണ്ടിട്ടില്ല, നാട്ടില്‍ നിര്‍ധനരും, നിരാലംബരുമായ ഷംസുക്കായുടെ കുടുംബം കടുത്ത വേദനയില്‍ കഴിയുന്നു..

ശനിയാഴ്‌ച

ഒരു ബ്ലൊഗറെ സംബദ്ധിച്ചിടത്തൊളം

ഒരു ബ്ലൊഗറെ സംബദ്ധിച്ചിടത്തൊളം സ്വന്തം പേര് അധികം ആള്‍ക്കാര്‍  സെര്‍ച്ച്‌‌ എജിനുകളില്‍ സെര്‍ച്ച്‌ ചെയ്യുന്നതും, ലൊകത്തിന്റെ വിവിധ കൊണുകളില്‍ നിന്നും ബ്ലൊഗില്‍ പ്രവേശിക്കുന്നതും ആഹ്ലാദം നല്‍കുന്ന കാര്യമാണ്‌. http://www.tsnadeer.blogspot.com/ നെ സംബദ്ധിച്ചിടത്തോളം http://www.yahoo.com /  ലും, http://www.google.com/  ലും, http://www.ask.com/  ലും നന്നായി സെര്‍ച്ച്‌ നടക്കുന്നുണ്ട്‌.. 14 രാജ്യങ്ങളില്‍ നിന്നായി ബ്ലൊഗില്‍ വായന നടന്നിട്ടുണ്ട്‌.. നന്ദി.. എന്നെ വായിച്ച എല്ലാ സുമനുസകള്‍ക്കും നന്ദി... നമസ്ക്കാരം..

വ്യാഴാഴ്‌ച

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂമ്പ)രത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ

ഞായറാഴ്‌ച

അയ്യപ്പന്‍ പറയുകയാണ്

ഞനിന്നു രാവിലെ ഇന്ത്യ വിഷനില്‍ കവി അയ്യപ്പനുമായുള്ള ഇന്റര്‍വ്യൂ കണ്ടു, അയ്യപ്പന്‍ പറയുകയാണ് ലാറ്റിന്‍ അമേരിക്കന്‍ കവിതകള്‍ വായിച്ചാല്‍ ഇതു നമ്മുടെ സച്ചിതാനന്ദന്റെ കവിതകളല്ലെ എന്നു തൊന്നുന്നു എന്ന്,

ബുധനാഴ്‌ച

പവിഴ മഴ പ്രകാശിതമായി

തണല്‍ പുബ്ലികേഷന്‍ പുറത്തിറക്കിയ കവിത സമാഹാരം , 80 ഓളം കവികളുടെ കവിതകള്‍ അടങ്ങിയ പവിഴ മഴ കേരള സമാജത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രീ പി.ടി.കുഞ്ഞു മുഹമ്മദ്‌ നിറഞ്ഞ സദസ്സിനു സാക്ഷിയാക്കി സമാജം സെക്രട്ടറി ശ്രി വിര മണിക്ക് നല്‍കി പ്രകാശനം ചെയ്തു



ശ്രി, പ്രശാന്ത്‌ കുമാര്‍, ടി. എസ. നദീര്‍, മണി ചവകാട്‌, മുരളിധര്‍ തമ്പാന്‍, ആക്ടിംഗ് പ്രസിഡന്റ്‌ കെ. എസ. സജു കുമാര്‍, സെക്രട്ടറി വീരമണി , പി.ടി.കുഞ്ഞു മുഹമ്മദ്‌, തണല്‍ എഡിറ്റര്‍ ബാജി ഓടേംവേലി, സാഹിത്യ വിഭാകം സെക്രട്ടറി ബിജു എം. സതീഷ് തുടങ്ങിയവര്‍ വേദിയില്‍



നിറഞ്ഞ സദസ്സില്‍ എം.കെ,നംബിയാര്‍ ,രാജു ഇരിങ്ങല്‍ , സുധി പുത്തന്‍ വേലിക്കര തുടങ്ങിയവര്‍


അക്ഷരത്തെറ്റുകള്‍

എന്റെ ഏറ്റവും വലിയ പ്രശ്നം അക്ഷരതെറ്റുകള്‍ ആണ് ഞാന്‍ ഏറ്റവും കുടുതല്‍ ക്രൂശിക്കപ്പെട്ടിട്ടുള്ളതും അക്ഷര തെറ്റുകള്‍ തന്നെയാണ് ,

എന്റെ കവിത വായിച്ചു ഒരു സഹോദരന്‍ മലയാളത്തില്‍ എനിക്ക് ഒരു സന്ദേശം അയച്ചു അതിങ്ങനെയാണ്, " പ്രിയ ടി . എസ`. നദിര്‍ താങ്കളുടെ കവിത വായിച്ചു നന്നായിടുണ്ട് , അക്ഷര തോറ്റു ‍ വരാതെ ശ്രന്ധിക്കുമല്ലോ ".

ഞാന്‍ ഒരു കാര്യം കുടി പറഞ്ഞോട്ടെ , എനിക്ക് മലയാളം ടൈപ്പിംഗ്‌ അറിയില്ല ഗൂഗിള്‍ ട്രാന്‍സ് ലടര്‍ ഉപയോഗിച്ച ടൈപ്പ് ചെയ്യുമ്പോള്‍ പല മലയാളം അക്ഷരങ്ങളും ശരിയായി കിട്ടുന്നില്ല .

ഞാന്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ കാരണം 'കരിം മാഷ് ' എനിക്ക് അയച്ച കമന്റ്‌ കാരണം ആണ്, കമന്റ്‌ താഴെ.

Comment


കരീം മാഷ്‌ /Kareem Maash - ബ്ലോഗിലും ബസിലും മലയാളത്തിലെഴുതിയ അക്ഷരത്തെറ്റുള്ള നല്ല രചനകൾ കാണുമ്പോൾ കമണ്ട് ഇടാറില്ലന്നു മാത്രമല്ല ബസാണെങ്കിൽ മ്യൂട്ടു ചെയ്യാറാണു പതിവ്. ഈ ബസിൽ തന്നെ നോക്കൂ എത്ര മാത്രം അക്ഷരത്തെറ്റാണ്. പറഞ്ഞാൽ വിഷമമാവും. പറഞ്ഞില്ലങ്കിൽ ഇതിൽ എഡിറ്റ് ഓപ്ഷൻ കൊടുത്ത ഗൂഗിളിനോടു ചെയ്യുന്ന അപരാധമാകും. (സോറി)7:07 amDeleteUndo deleteReport spamNot spam

ചൊവ്വാഴ്ച

കവിത വയികുമ്പോള്‍

എന്റെ പല കവിതകളും പലരും പല അഭിപ്രായങ്ങള്‍ രേഖ പ്പെടുത്താരുണ്ട് , എന്നെ നേരിട്ട` വിളിക്കുന്നവരും ഞാന്‍ നേരിട്ട` വിളിക്കുന്നവരും ബ്ലോഗില്‍ കമന്റ്‌ ഇടുന്നവരും എല്ലാം അവരവരുടെ ചിന്തകള്‍ പങ്കു വെക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതാണ്. ഒരു തലയും വാലും ഇല്ലാത്ത കവിതകള്‍ (കവിത എന്ന് തന്നെ പറയാന്‍ കഴിയുമോ, അറിയില്ല ) , എന്റെ എഴുത്ത് അങ്ങിനെ ആണ് ചിലര്‍ ഇഷ്ടപെടുന്നു ചിലര്‍ വിമര്‍ശിക്കുന്നു ചിലര്‍ കണ്ട ഭാവമേ നടികുന്നില്ല .


ഏതായാലും സലഹ് എന്ന ഒരു സുഹ്രത്ത് പശ്താപം എന്ന കവിതയ്ക്ക് ഇട്ട കമന്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാന്‍ അതിവിടെ പോസ്റ്റ്‌ ചെയ്യുന്നു.

പശ്താപം
=========
കാറ്റ് വീശിയടിച്ചു
കരിമേഘം ഉരുണ്ടു കൂടി
ഞാനി വരബീലൂടെ
അങു നടന്നെത്തുമൊ

പച്ച്പ്പിന്റെ
ഇ വിശാലതക്കപ്പുറം
മഴ തീർന്നു വത്രെ
മഹാ തോന്നലുകൾ
നീർ കുമിളകള്‍ പൊട്ടിത്തകര്‍ത്ത്
മഹാ സ്ഫോടനം തീര്‍ത്ത്
ഉള്ളിലെ ശേഷിപ്പുകളിലെ
മഹാ തുരുത്തില്‍ ചേക്കേറിയാലും
അന്നു കണ്ടതും കേട്ടതും ചെയ്തതും
പശ്ചാത്താപത്തിന്‍ വേണ്ടിയാകാം

സലാഹ് said...
എന്താണുദ്ദേശിച്ചത്
April 25, 2010 11:26 PM

T.S.NADEER said...
നന്ദി സലഹ് , താങ്കള്ക് എന്തെങ്കിലും ഫീല്‍ ചെയയുന്നെന്ടെങ്കില്‍ അതിനെ കുറിച്ച് എഴുതു, പിന്നെ ഞാന്‍ എഴുതുന്നതൊന്നും ഉത്തമം എന്നാ ചിന്ത ഒന്നും എനിക്കില്ല , അതിരുകളില്ലാത്ത മാനസികാവസ്ഥ ആകാമല്ലോ പശതാപം
April 25, 2010 11:52 PM

സലാഹ് said...
കവിതയെ വിലയിരുത്താന് ഞാനാളല്ല.ഏതൊരു കൃതിയും വായനക്കാരനെ മാത്രമുദ്ദേശിച്ചെഴുതിയതാണെന്നു പോലും പറയാനാവില്ല. ആത്മപ്രകാശനങ്ങളുടെ വ്യാഖ്യാനത്തില് അതിരിടങ്ങളില്ല. വായിക്കാന് സുഖമുള്ള എന്തും വായനക്കാരന് ഇഷ്ടപ്പെടണമെന്നുമില്ല. സന്ദേശമൊന്നും നല്കാത്ത എഴുത്തിന് ചലനങ്ങളുണ്ടാക്കാനായെങ്കില് അത് എഴുത്തുകാരന്റെ സാമര്ത്ഥ്യം തന്നെ. രണ്ടാമത്തെയും മൂന്നാമത്തെയും വായനയില് എനിക്കുതോന്നുന്നതിതാണ്- ചരിത്രം തെറ്റായിപ്പോയെന്നു സമര്ത്ഥിക്കുന്പോഴാണു തിരുത്തിന്റെ രൂപത്തില് മഴപെയ്യാറുള്ളത്, കണ്ണീരിന്റെ രൂപത്തില്. ആവിഷ്കാരസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാത്ത പോലെ ആസ്വാദനാവകാശത്തെയും കണ്ടതില് നന്ദി. താങ്കളുടെ എഴുത്തും നിരൂപണവുമൊക്കെ വീണ്ടും താങ്കളെ വായിപ്പിക്കുന്നു. ആശംസ
April 26, 2010 6:14 AM






പി എ അനിഷ്, എളനാട് പറഞ്ഞു...
നന്നായി
ഇനിയും എഴുതൂ
മലയാളകവിത യിലും കവിതകള്‍ ഇടൂ
http://www.malayalakavitha.ning.com/
2009, സെപ്റ്റംബര്‍ 24 6:19 pm

Sureshkumar Punjhayil പറഞ്ഞു...
Pashchathapam nannaayi...!
Manoharam, Ashamsakal...!!!
2009, സെപ്റ്റംബര്‍ 26 12:47 pm

2009, സെപ്റ്റംബര്‍ 29 8:50 pm
MOHAMMAD ASHARAF പറഞ്ഞു...
very well

ബുധനാഴ്‌ച

വിഷു ആശംസകള്‍

സത്യത്തില്‍ ഞാനിതെല്ലാം , ഓഫീസി ലിരുന്നു ഒപ്പിക്കുന്ന പണിയാ ...

ക്ഷേമൈശ്വര്യങ്ങളോടെ എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!
നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….

തിങ്കളാഴ്‌ച

അച്ഛനും അമ്മയും

അച്ഛനും അമ്മയും പറഞ്ഞു
ഞങ്ങളുടെ കാലം കഴിഞ്ഞു മതി
സ്വത്തു വിഭജിക്കല്‍
നമ്മള്‍കുണ്ടോ അതിനൊക്കെ സമയം
നമ്മള്‍ തിരക്കിലല്ലേ
പ്രായോഗികര്‍ ‍ ആകണ്ടേ
അതിനാലവരുടെ അത്താഴത്തില്‍
വിഷം ചേര്‍ത്തു

ബുധനാഴ്‌ച

എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ

കാത്തിരിപ്പിന് ദൈര്‍ഘ്യം
കേവലം ഒരുനാള്‍ മാത്രം
എല്ലാ മത വിശ്വസികള്‍ക്കും
ദൈവ വിശ്വാസികള്‍ക്കും
'ഏപ്രില്‍ 1' ആശംസിക്കുന്നു..

നിരീശ്വരവാദിയും, യുക്തിവാദിയുമായ രാജേഷ് പോൾ എന്ന് സുഹ്രത്ത് ഒര്‍കുട്ടിലെ എന്റെ പേജില് ഇട്ട ഒരു സ്ക്രാപ് മെസ്സജ് ആണ് ഇത്, എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ, എതായാലും എനിക്ക് അതിനൊട് യൊജിക്കാനാവില്ല്, കാരണം വിശ്വാസം എന്നുള്ളത് ഒരു യുക്തിയാണ് , യുക്തിവാദം യുക്തിയില് ഊന്നി നില്ക്ക്ണം. സാമൂഹ്യ ജീവിയാണങ്കില് പരസ്പര വിശ്വാസത്തിലല്ലാതെ കുടുംബ ജീവിതമൊ സാമൂഹിക ജീവിതമൊ മനുഷ്യന് അസാധ്യമാണ്. അപ്പൊ യുക്തി സഹ മായ വിശ്വാസം എതു നിരിശ്വര വാദിക്കും വേണ്ടി വരും.

അതി കഠിനമായ മാനസിക പിരി മുറുക്കം അനുഭവ പെടുബൊൾ, യഥാർത൧ ദൈവ വിശ്വാസിക്ക് അവന്റെ മനൊ ഭാരങൾ ലഘൂകരിക്കൻ ദൈവ പ്രാർത൧ന സഹായിക്കും. മറ്റുള്ളവര് ചിലപ്പൊൾ ലഹരിയിലൊ, ചിത്ത ഭ്രമത്തിലൊ അതുമല്ലങ്കില് ആത്മഹത്യയിലൊ ആയിരിക്കാം രക്ഷ തേടുന്നത്.

മുസ്ലിമൊ, ഹിന്ദുവൊ, ക്രസ്ത്യാനിയൊ , എതു മത വിശ്വാസിയാണങ്കിലും യഥാർത൧ ദൈവ വിശ്വാസിയാകന്നതിന് തിരിച്ചറിവിന്റെ യുക്തിയുടെ വിശ്വാസം വേണം, തന്റെ സഹ ജീവികളിലെല്ലാം ദൈവം നല്കിയ ജീവന്റെ തുടിപ്പുകളുണ്ടെന്ന വിശ്വാസം.

വര്‍ഗിയ ചിന്തയും,  അന്ത വിശ്വാസവും, അനാചാരവും അല്ല യഥാർത൧ ദൈവ വിശ്വാസം.

ഈ ബ്ലോഗ് തിരയൂ