friends

വ്യാഴാഴ്‌ച

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല, ഇന്ത്യന്‍ എംബസി ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറക്കുന്നുമില്ല, മുന്‍ അംബസഡര്‍മാര്‍ ചെയ്തു വെച്ച നല്ല കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‌ ഗുണം നല്‍കുകയും അതിന്റെ നല്ല ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയും ചെയ്യുന്നു, അതിനു പരിശ്രമിക്കുന്ന ഫസ്റ്റ്‌ സെക്രട്ടറി അജയ കുമാര്‍ സാറിനെ പോലെയുള്ള നല്ല ഹ്രദയമുള്ള ഉദ്യൊഗസ്തരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നുമില്ല.

ഇപ്പൊഴത്തെ എംബസി സംവിധാനത്തിന്‌ അതിന്റെതായ പരിമിതികളുണ്ട്‌, അത്തരം പോരായ്മകളെ ഒരൊരൊ ഘട്ടത്തില്‍ എടുത്തു കാണിക്കുകയും പരിമിധികളെ തരണം ചെയ്യാനുള്ള മാര്‍ഗം കേന്ദ്ര ഗവണ്‍മന്റ്‌ തലത്തില്‍ നിന്ന് ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നമ്മള്‍ സാധരണക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയും വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെ(8-12-10) പത്രത്തില്‍ വായിച്ചു, ദുരുഹ സഹചര്യത്തില്‍ മരണപ്പെട്ട ഒരു മലയാളി യുവതിയുടെ മ്രതദേഹം 46 ദിവസമായ്‌ മൊര്‍ച്ചറിയില്‍, ഒരു ഡൊക്ടറുടെ റിപ്പൊര്‍ട്ടിനായിട്ടാണത്രെ കാത്തിരിക്കുന്നത്‌, അതിനുശേഷമെ ബൊഡി നാട്ടിലയക്കാന്‍ സാധിക്കു.

ഇത്തരം കാര്യങ്ങള്‍ക്ക്‌ എംബസിയും, ഇവുടുത്തെ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ ഒരു ടൈ അപ്‌ ഉണ്ടായിരുന്നെങ്കില്‍, റിപ്പൊര്‍ട്ടുകളും , ഡൊക്യുമെന്റുകളും മാക്സിമം ഇത്ര സമയത്തിനകം ശരിയാക്കി കൈമാറണം എന്ന ഒരു ചട്ടം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച്‌ പൊവുകയാണ്‌.

നമ്മുടെ ഭരണാധികാരികളെ ബൊധവത്‌ക്കരിക്കപ്പെടേണ്ടതുണ്ട്‌, അതിനായ്‌ പരിശ്രമിക്കേണ്ടതുണ്ട്‌, ഇന്ന് ഉണ്ടായിട്ടുള്ള ഒരൊ നല്ല മാറ്റങ്ങള്‍ക്ക്‌ പിന്നിലുമുള്ള പ്രേരക ശക്തി മറ്റൊന്നുമല്ല എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുമുണ്ട്‌.

ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിത്വങ്ങളാണ്‌ ഷംസുദീന്റെ മരണത്തെ കുറിച്ചുള്ള എന്റെ പൊസ്റ്റിന്‌ പ്രതികരിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഇമെയില്‍ മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും പ്രതികരിക്കുന്ന സഹ്രദയരെ, പറ്റുമെങ്കില്‍ ബ്ലൊഗിലെ പൊസ്റ്റിന്‌ കമന്‍ട്‌ ഇടുകയാണെങ്കില്‍ നന്നായിരുന്നു കാരണം എല്ലാം പ്രിന്‍ട്‌ ചെയ്ത്‌ ഒരു നിവേദനമായി ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിക്കാന്‍ അലൊചിക്കുന്നുണ്ട്‌ ഞാനും എന്റെ കൂട്ടു കാരും.

ഇവിടുത്തെ സംഘടനാ നേതാക്കളുമായ്‌ സംസാരിച്ചപ്പൊഴും, നല്ല പിന്തുണകള്‍ നല്‍കുന്നുണ്ട്‌.

ദയവായി നിങ്ങളും പ്രതികരിക്കുക... നമ്മള്‍ക്ക്‌ വേണ്ടി.

ബുധനാഴ്‌ച

ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.

ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായി തൊന്നിയതു കൊണ്ടാണ്‌ ഞാനിവിടെ ഇത്‌ കുറിക്കുന്നത്‌, കാരണം ഇന്ന് ഒരാള്‍ക്ക്‌ സംഭവിച്ചത്‌ നാളെ നമ്മളിലാര്‍ക്കെങ്കിലും സംഭവിക്കാം, നമ്മുടെ നാട്ടില്‍ ഒരു അക്ക്സിഡന്റ്‌ ഉണ്ടായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ സ്വമേധയാ പൊലീസ്‌ കേസ്‌ ആയി മാറുന്ന രീതിയുണ്ട്‌ ഇവിടെ സംഭവിച്ചത്‌ റോഡ്‌ മുറിച്ച്‌ കടക്കുംബൊള്‍ അഞ്ജാത വാഹനം ഇടിച്ച്‌ ഗുരുതര പരിക്കൊടെ റൊഡില്‍ കിടന്ന ഷംസുദ്ദിനെ പൊലീസ്‌ ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു,

മറ്റൊരിടത്ത്‌ താമസിക്കുന്ന സഹൊദരന്‍ കാണാതായ ഷംസുദ്ദിന്‌ വേണ്ടിയുള്ള അന്വഷണമാണ്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ ഐ.സി.യു വില്‍ കൊമയില്‍ കിടക്കുന്ന ഷംസുദ്ദിനെ തിരിച്ചറിഞ്ഞത്‌, അന്ന് മുതല്‍ ഇവിടത്തെ സംഘടനാ പ്രവര്‍ത്തകര്‍ നിസീമമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഷംസുക്കാ മരണപ്പെട്ടു കഴിഞ്ഞപ്പൊള്‍ മൃതദേഹം വിട്ടുകിട്ടാന്‍ സ്പൊണ്‍സര്‍ ഒപ്പിട്ട്‌ കൊടുത്താലെ ഡെത്ത്‌ സെര്‍ട്ടിഫിക്കറ്റ്‌ ഇഷ്യു അവുകയുള്ളു, തനിക്ക്‌ വന്‍ ബധ്യത വരുമെന്ന് ഭയന്നിട്ടൊ, ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കാം എന്ന കുരുട്ട്‌ വ്യാമൊഹം കൊണ്ടൊ സ്പൊണ്‍സര്‍ ഒപ്പിടാതെ , ഞാന്‍ എല്ലാം ഒന്ന് അന്വഷിക്കട്ടെ എന്ന് പറഞ്ഞ്‌ ദിവസങ്ങള്‍ നീട്ടികൊണ്ട്‌ പൊവുകയായിരുന്നു, 70 ദിനാര്‍ ശബളത്തില്‍ 33 വര്‍ഷം ഗള്‍ഫില്‍ ജൊലി ചെയ്ത്‌ വീട്‌ പോലും ഇല്ലാത്ത ഷംസുക്കായുടെ സാധു കുടുബം 2 1/2 വര്‍ഷമായ്‌ നാട്ടിലെത്താത്തിരുന്ന ആളുടെ മയ്യിത്ത്‌ കാണാനെങ്കിലുമായ്‌ കാത്തിരിക്കുന്നു. ഇന്ത്യന്‍ എംബസി അധിക്രതര്‍ ശക്തമായ്‌ സംസാരിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല.

ബഹറയിനിലെ രാജ കുടുംബാഗമായ ഒരു ഷൈഖ്‌ വിളിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ക്ക്‌ ഒരു മാറ്റവുമില്ല, എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവര്‍ത്തകര്‍, അവസാനം ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഒഫീസ്‌ ഇടപെട്ട്‌ സ്വാധീനം ഉപയൊഗിച്ച്‌ പൊലീസ്‌ വകുപ്പിലെ മെധാവിയെ കൊണ്ട്‌ കേസ്‌ എടുപ്പിച്ച്‌ സ്പൊണ്‍സറെ വിളിപ്പിച്ച്‌ പ്രശ്ന പരിഹാരം കാണുകയായിരുന്നു, നവബര്‍ 24 ന്‌ മരണപ്പെട്ട ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.


അതിനു വേണ്ടി കഷ്ടപെട്ട സാമൂഹിക പ്രവര്‍ത്തകരായ, ഗഫൂര്‍ കൈപമംഗലം,കെ.ടി.സലിം,പവിത്രന്‍ നിലെശ്വരം,ബഷീര്‍ അംബലായി,റഫീഖ്‌ അഹമ്മദ്‌,ഷുക്കൂര്‍,ചെബന്‍ ജലാല്‍,സൈഫുദ്ദീന്‍, എന്നിവര്‍ക്ക്‌ ആശ്വസിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ സ്പൊണ്‍സര്‍ക്ക്‌ എതിരെ കേസ്‌ കൊടുത്താല്‍ അതു പ്രശനം വീണ്ടും നീണ്ടു പൊവുകയും നിയമത്തിന്റെ നൂലാമകളില്‍ കുടുങ്ങുകയും ചെയ്യും എന്ന തൊന്നലാണ്‌ ആദ്യം ഉണ്ടായിരുന്നത്‌ അതു കുറെ ശരിയുമാണ്‌.

എനിക്ക്‌ ഇവിടെ പ്രതികരിക്കാനുള്ളത്‌ ഇത്രമാത്രം, അക്സിഡന്റില്‍ ഗുരുതര പരിക്കൊടെ ഇന്ത്യക്കാര്‍ ആരെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍, ഹോസ്പിറ്റല്‍ അധിക്രതര്‍ എംബസിയെ അറിയിക്കുകയും , എംബസി അധിക്രതര്‍ ബഹറൈന്‍ പോലീസ്‌ വകുപ്പ്‌ മുഖാന്തിരം സ്പൊണ്‍സറില്‍ നിന്ന് ആവശ്യമായ ഡൊക്യുമെന്റ്സുകള്‍ ശേഖരിച്ച്‌, നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാകുനുള്ള സംവിധാനം ഉണ്ടാകണം.

ഈ ബ്ലോഗ് തിരയൂ