friends

ബുധനാഴ്‌ച

കവിതയെ തൊട്ടു കളിക്കരുത്





ലേഖനം, ടി.എസ്.നദീ൪

കവിതയെ തൊട്ടു കളിക്കരുത്, പദ സംഘാതങളുടെ മോഹ കാഴചകൾ‍ക്കപ്പുറം മൂന്നാം കണ്ണിലെ തീയാണ്..., അതെ, ത്രിശുർ സംസ്കാര വേദി അടുത്തിടെ പുറത്തിറക്കിയ ശ്രി.സുധി പുത്തൻ വേലിക്കരയുടെ മഷിക്കൂട് എന്ന കവിത സമാഹാരത്തിലെ താക്കീതാണത്, കവിത ആസ്വാദകരുടെ ചിന്തകളിൽ പ്രകമ്പനം കൊള്ളിക്കുന്ന, ഭാവാത്മകത്വത്തിന്റെ സാന്ദ്രതയാൽ ഒരു തരത്തിലുള്ള ഹ൪ഷോന്മാദം അനുവാചക൪ക്ക് അനുഭവ ഭേദ്യമാകുന്ന വരികൾ, കവിത തന്നെ സ്വയം വിഷയമായി എഴുതപ്പെടുമ്പോൾ പുതിയ കാലത്തിൽ‍ എത്രമാത്രം നിർവചനീയമാണ്‍ എന്നത് ചിന്താ വിഷയമായിരിക്കുകയാണ്‍.
കവിത വിരിയുന്നത് എങിനെ എന്ന് മഷിക്കൂടിലെ വരികൾ പറയുന്നു.

മൌനിയായിരുന്ന വാക്കുകളെന്നോട്
മന്ത്രിച്ചു തുടങിയപ്പോൾ
അവ ചേ൪ത്തു വെച്ച് ഞാൻ
ഒരോടമുണ്ടാക്കി
അതിലിരുന്ന് ജീവിതം തുഴയവെ
ആരോ പറഞ്ഞു
ഇതാണ് കവിതയെന്ന്
പൂവുകൾക്ക് പുഞ്ചിരി നൽകി
അക്ഷരങൾക്ക് നിറം ചാർത്തി
പതിയെ കവിതകളായി വിരിഞ്ഞു

പക്ഷെ തുടർന്ന് പരുക്കൻ യാഥർത്ഥJങളോട് പടവെട്ടി നേടിയ ജീവിതം കവിയുടെതായിരിക്കില്ലന്ന് സുധി വാദിക്കുന്നുണ്ട്, ‘ഋഷിയല്ലാത്തവൻ കവിയല്ല‘ എന്ന പ്രയോഗം നില നില്‍ക്കുന്നിടത്തോളം കാലം കവിയും കവിതയും തമ്മിലുള്ള അന്തരം പലപ്പോ‍ഴും സാഹിത്യ വേദികളിൽ ച൪ച്ചക്ക് വിധേയ മാക്കപ്പെട്ടതാകാം‍, കവിയുടെ ജീവിതവും സംസ്ക്കാരവും കവിതയിൽ പ്രതിഫലിക്കേണ്ടതുണ്ടൊ അതൊ ഭാവനകളും ചിന്തകളും വരികളാക്കി എഴുതി വെച്ചാൽ മതിയൊ, മാർക്കറ്റിങ് തന്ത്രങൾ മെനയപ്പെടുന്ന ഇന്ന് ഉപരിപ്ലവമായി മുല്യങൾ വില്പ്നചരക്കാക്കി വിവാദങളുടെ സാംസ്ക്കാരിക മണ്ഡലമായ് മാറുന്നു എഴുത്തും വായനയും.

കവിത വായിച്ചതു കൊണ്ട് എന്താണ് ഗുണം, താളം നിറച്ച വായനയുടെ പ്രത്യേക ലഹരിയാണ് കവിത, ‘മഷിക്കൂടി’ ന്റെ അവതാരികയിൽ കവിത എന്താണെന്ന് കവിയത്രി വിജയലക്ഷ്മി എഴുതുന്നുണ്ട്. ‘ആശയങളോ വസ്തുതകളോ വികാരങളോ സാന്ദ്രവും ഭാവനാത്മകവും ശക്തവുമായ രീതിയിൽ പ്രകാശിപ്പിക്കുന്ന താളാത്മകവും ചിലപ്പോ‍ൾ പ്രസാ ദീക്ഷയുള്ളതുമായ പദങളുടെ, പദ്യരുപത്തിലുള്ള ക്രമീകരണമാണ് കവിത , പനിനീർപ്പൂവിന്റെ പേരോ നിറമോ അല്ല മണമാണ് കവിത‘. പദ്യരുപത്തിലുള്ള പദക്രമീകരണമാണ് പദ്യം അഥവാ കവിത അപ്പോ‍ൾ ഗദ്യ കവിതയെ കുറിച്ച് പരാമർശിക്കാതിരിക്കാനാണ് വിജയലക്ഷ്മിക്കിഷ്ടം, ഇന്ന് കുടുതൽ പേരും എഴുതുന്ന രീതിയും ഗദ്യത്തിലാണ് അതു കൊണ്ട് തന്നെയാണ് വായിക്കുന്നവരേക്കാൾ എഴുതുന്നവരുടെ എണ്ണം കൂടി വരുന്നതും, പുത്തൻബിംബങൾക്കും മിത്തുകൾക്കും വേണ്ടിയുള്ള വ്യഗ്രതയിൽ വരികൾക്കിടയിലുള്ളത് ഇഴപിരിച്ചെടുക്കാൻ സാധ്യമായ നല്ല കവിതകൾ വിരളമാകുന്നതും, അതിനൊരു അപവാദമായി ആകാശം നിറയെ നക്ഷത്രങൾ പൂത്തിരുന്ന ഓർ‍മ്മയുടെ തനത് ചിറകടിയൊച്ചയിൽ സ്ന്ഹത്തിന്റെ പ്രകാശ കിരണങൾ ഹ്രദയത്തിന്റെ ആർദ്രതയിൽ തലോടി തട്ടി--തഴുകി ഒഴുകുന്ന ഒരു പറ്റം കവിതകൾ മഷികൂടിലൂടെ സുധി നമ്മൾക്ക് സമ്മാനിക്കുന്നു.
എന്താണ്‍ മഷികൂട് ചെയ്യുന്നത് പേനത്തുബിലെ ആ൪ദ്രമവ്നത്തിന്‍ ആയിരം നാവുകൾ നല്കുന്നു, ദ്ര്ശJത്തേക്കാൾ തീവ്രമായ അദ്രശJ സ്പ്ന്ദനത്താൽ നമ്മുടെ ബോധമണ്ടലങളിൽ ഭ്രമരം കൊള്ളിക്കുന്നു, ആദ്യ വായനയിൽ അനുഭവപ്പെടുന്നത് ചിന്നി ചിതറി കിടക്കുന്ന ചിന്തകളുടെ ശകലകങളാണന്നു തോന്നലുളവാക്കുന്നണ്ടങ്കിലും പിന്നീടുള്ള വായനയിൽ ഒരു താത്വികനായോ, ഉപദേശിയായോ, അനുഭവ നൊമ്പരങളിൽ തലോടിയെത്തുന്ന ഇളം തെന്നലായോ ഒരോ കവിതയും നമ്മുടെ മുന്നിലെത്തുന്നു.

കരിന്തിരി കത്തിയമർന്ന് കാത്തിരിപ്പിന്റെ കഠിനമായ ഇടവേളകൾ അകൽച്ചയുടെ ഭാരം താങിയ നിർദയമായ ദിനരാത്രങളും, വിരഹത്തിന്റെ കാലവർഷം പെയ്തു തീരാത്ത ആഷാഡങളും, നീയൊപ്പമില്ലാതെ കഴിഞ്ഞ നിരർത്൧കമായ ഒരു ജന്മം എന്ന് നമ്മൾ ദിനരാത്രങൾ എന്ന ആദ്യ കവിതയിൽ വാ‍യിക്കുബോൾ സാധാരണക്കരനായ പ്രവാസി തൊഴിലാളിയുടെ അതി കഠിനമായ നിശബ്ദ കണ്ണീരിന്റെ നനവ് അനുഭവപ്പെടുന്നു. അതിനു ശേഷം വരുന്ന കവിതകളൊന്നും തന്നെ പ്രവാസ ചിന്താംശങളല്ല നമുക്ക് വായിക്കുവാൻ‍ കഴിയുന്നത്.

മനുഷ്യ മനസ്സുകളിലെ ഇന്നിന്റെ മറുക് ശരീരത്തിലൂടെ സഞ്ചരിക്കുകയും പിന്നീട് അവ സമൂഹത്തിലേക്ക് പടരുകയും അപടകരമായ ഒരു ആരവമായ് മാറുകയും ചെയ്യുന്ന ഇന്നത്തെ അവസ്൧, ജാലകം എന്ന കവിതയിലൂടെ ശക്തമായ ചിന്തയാണ് നൽ‍കുന്നത്, ആരവങൾക്ക് അടിമയാ‍യി സ്വാതന്ത്രം എന്തെന്ന് തിരിച്ചറിയനാവാതെ
ജീവിക്കു൬ നമ്മളെ ഭരിക്കു൬ത് ശബ്ദങളാണ്‍ , വലിയ ഒച്ചയും, കുറിയ വിഞ്ജാനവും പെരിയ വങ്ക്ത്തവും നെറുകയിൽ നെറുകേടുമായി നാടു മുടിച്ചവർ, കാടു മുറിച്ചവർ, മണ്ണിനെ പിളർന്നവർ, ഞാനെന്ന ബിന്‍ദുവിൽ ലോകത്തെയാകെ പ്രതിഷ്റ്റിച്ച നമുക്ക് ചുറ്റും നിറം മങിയ കാഴ്ചകളെ ഉള്ളൂ , ഉണ്ടാവുകയുള്ളു…

കാലത്തിന്റെ അടയാളങൾ കുറവായതാണ് ഈ കവിതകളുടെ പരിമിതിയായി കാണുന്നത് എന്ന് അനുബന്ധത്തിൽ ശ്രി.സിനു കക്കട്ടിൽ പരിതപിക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ വറുതിയുടെ അടയാളങളായുണ്ടായിരുന്ന ഓല പുരയുടെ ചായ്പ്പിന്റെ ഉണങി കറുത്ത ഈർക്കിലിയിൽ പടിഞ്ഞാട്ട് കുതറിച്ചാടാനിരിക്കുന്ന മൂന്നാമത്തെ തുള്ളിയെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന കവി മനസ്സിനെ സ്ലാഘിക്കാതിരിക്കാൻ നിർവാഹമില്ല.
കവിത വെറും നേരമ്പോക്കാവാതെ ലോകം പേറുന്ന യാതനകളേയും, ജീവിത ശില്പ്ത്തിന്റെ നെറുകയിലേക്ക് വിഷബീജം കാഷ്ടിക്കുന്ന പറവകളേയും കാട്ടിത്തരും യഥ)൪ത്൧ കവിത എന്നു ശ്രി.സുധി പുത്ത൯ വേലിക്കര മഷിക്കുടിലെ കവിതകളിലൂടെ സമ൪ത്൧‌ക്കുന്നു.
===========
ശുഭം ടി.എസ്.നദീർ
Phone: 36071109

4 അഭിപ്രായങ്ങൾ:

ഈ ബ്ലോഗ് തിരയൂ