friends

വ്യാഴാഴ്‌ച

ഒരു ചെറു സംവാദം



പ്രവാസിയുടെ ഗ്രഹാതുരത്വവും ബെന്യാമിന്റെ നിരീക്ഷണവും.

ബഹു ഭൂരിപക്ഷം പ്രവാസികളും അവന്റെ ചിന്തയുടെ മുക്കാല്‍ പങ്കും ചിന്തിച്ച്‌ തീര്‍ക്കുന്നത്‌ സ്വന്തം നാടിനെയും വീടിനെയും കുറിച്ച്‌ തന്നെയാണ്‌, അത്‌ കൊണ്ട്‌ അവന്റെ ചിന്തയിലും എഴുത്തിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികമാണ്‌, അക്കാരണത്താല്‍ പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നു എന്ന വിലയിരുത്തല്‍ ]mÀizhXv{IXമായ വിമര്‍ശനമാണ്‌.

പ്രവാസത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശ്രി.ബെന്യാമിന്‍ ഇയിടെ കുവൈത്തില്‍ വെച്ച്‌ നടത്തിയ പ്രസ്താവന ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ ആക്കം കുട്ടുന്നതാണ്‌ , പ്രവാസികള്‍ക്കിടയില്‍ സ്രഷ്ടികള്‍ ഉണ്ടാകുന്നുണ്ട്‌ എങ്കിലും നാടിന്റെ ഒര്‍മ്മയില്‍ ഗ്രഹാതുരത്വം ഛര്‍ദിക്കുന്ന സ്രഷ്ടികളാണ്‌ കുടുതലും ഉണ്ടാകുന്നത്‌ എന്നാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌, അദ്ദേഹത്തിന്‌ അത്രമാത്രം അരോചകം ചില പ്രവാസി സൃഷ്ടികളില്‍ തോന്നിയത്‌ കൊണ്ടാകാം ഇത്തരം ഒരു പ്രസ്താവനയ്ക്ക്‌ മുതിര്‍ന്നത്‌.

പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നുണ്ട്‌ എങ്കില്‍ ഗ്രഹാതുരത്വ വര്‍ണ്ണന കൊണ്ടാണ്‌ എന്ന് പറയാനാവില്ല, പ്രവാസികള്‍ എഴുതുന്നതിനേക്കാള്‍ തരം താണ സ്രഷ്ടികള്‍ നാട്ടില്‍ നിന്ന് ഉണ്ടാകുന്നുണ്ട്‌, അതിനാല്‍ ആര്‌ എഴുതുന്നു എന്നതിനേക്കാള്‍ എന്ത്‌ എങ്ങി നെ എഴുതുന്നു എന്നതിനാണ്‌ പ്രധാന്യം കിട്ടുന്നത്‌.

ഇന്ത്യയുടെ മറ്റ്‌ പല ഭാഗങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ്‌ മലയാളത്തില്‍ നല്ല രചനകള്‍ സ്രഷ്ടിച്ചിട്ടുള്ളത്‌ എന്ന വാദവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയാകണമെന്നില്ല, പ്രവാസത്തില്‍ അല്ലാത്തവരുടെ നല്ല രചനകള്‍ ഉണ്ടായിട്ടുണ്ട്‌, പ്രവാസത്തിലിക്കുമ്പോള്‍ നാടിനെ അകലെ നിന്ന് നോക്കി കാണുന്ന കാഴ്ചയും ചിന്തയും ഗ്രഹാതുരത്വം തന്നെയാണ്‌, മലയാളത്തിന്റെ ക്ലാസിക്കുകള്‍ നാടിന്റെ മണമുള്ള രചനകളാണ്‌, തകഴിയും, ബഷീറും, എം.ടിയും, ഓ.എന്‍.വിയേയുമെല്ലാം വായിക്കുമ്പോള്‍ അത്‌ തന്നെയാണ്‌ അനുഭവം, എം.മുകുന്ദന്റെ ഡല്‍ ഹി കഥകളേക്കാള്‍ ഇന്നും മനസ്സില്‍ തങ്ങുന്നത്‌ മയ്യഴിപുഴയുടെ തീരങ്ങളാണ്‌, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും നാട്‌ തന്നെയാണ്‌ പശ്ചാത്തലം.

പ്രവാസി സ്രഷ്ടികള്‍ അധികവും ഗ്രഹാതുരത്വം ഛര്‍ദിക്കുന്നു എന്ന ബെന്യാമിന്റെ പ്രയോഗം എനിക്ക്‌ വളരെ അരോചകമായി തോന്നിയത്‌ കൊണ്ടാണ്‌ ഞാന്‍ ഇ കുറിപ്പ്‌ എഴുതുന്നത്‌, സ്വയം ദഹിക്കാത്ത ചിന്തകളും അനുഭവങ്ങളും പുറംതള്ളുന്ന പ്രക്രിയ എഴുത്തില്‍ വരുമ്പോള്‍ നിലവാര തകര്‍ച്ച ഉണ്ടാകുന്നു, അതിന്‌ പ്രത്യെക വിഷയത്തെ മാത്രം അളവുകോലായ്‌ നിശ്ചയിക്കുന്നത്‌ യഥാര്‍ത്ഥ പരിഹാരം മുടുന്നതാകും.

ഒരു എഴുത്തുകാരന്‍ മറ്റ്‌ എഴുത്തുകാരോട്‌ ഇന്ന വിഷയം എഴുതണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അത്‌ തീരുമനിക്കേണ്ടത്‌ എഴുതുന്നവരാണ്‌, സമൂഹത്തിനു വേണ്ടിയാണ്‌ എന്ന് പോലും പറയാന്‍ സാധിക്കില്ല, കാരണം എഴുത്തിലൂടെ ലഭിക്കുന്ന ആത്മ നിവ്രതിക്ക്‌ വേണ്ടി തന്നെയാണ്‌ ആത്യന്തികമായി എഴുതുന്നത്‌, പിന്നിടാണവ വിപണനത്തിലേക്കും ചര്‍ച്ചയിലേക്കും വഴിമാറുന്നത്‌.

ഞായറാഴ്‌ച

സക്കറിയയും സദാചാര ചിന്തയും


സക്കറിയയുടെ പുതിയ പുസ്തകം ഇടതുപക്ഷം, ലൈംഗികത സക്കറിയ എന്ന പുസ്തകത്തിനെ ആസ്പദമാക്കി ശ്രി.കെ.എം.വേണു ഗോപാല്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖം മാത്രഭൂമി ഓണ്‍ലൈനില്‍ വായിക്കാന്‍ ഇടയായി.

രാഷ്ട്രിയവും, ലൈംഗിക മനോവൈക്രതവും, മലയാളിയുടെ രണ്ടു പ്രമുഖ മനോ രോഗങ്ങളാണ്‌ എന്നാണ്‌ സാക്കറിയയുടെ വാദം, ഒറ്റ നോട്ടത്തില്‍ അത്‌ ശരിയായ വാദമാണ്‌, പക്ഷെ ഇത്‌ മലയാളിയുടെ മാത്രം വൈക്രതമായി ചുരുക്കി കാണാന്‍ കഴിയില്ല, ലോകത്തെ എല്ലാ സമൂഹത്തിലും ഇത്തരം മനോ വൈകല്യം ഉണ്ട്‌ എന്നുള്ളത്‌ വസ്തുതയാണ്‌, രാജ്യങ്ങളുടെയും, സമൂഹങ്ങളുടെയും, സാംസ്ക്കാരിക അതിര്‍ത്തികള്‍ ഇല്ലാതായി തീരുന്ന ആഗോളീകരണ കച്ചവട ലോകത്ത്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌ സംസ്ക്കാരം തന്നെയാണ്‌, അതിനുതകുന്ന ഉത്‌പന്നങ്ങളാണ്‌, പാശ്ചാത്യ കുത്തകകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്‌ ഏറിയ പങ്കും സൌന്ദര്യ വര്‍ദ്ധക ഉത്‌പന്നങ്ങളാണ്‌, സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്‌ നല്ലത്‌ തന്നെ, പക്ഷെ അതിന്റെ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന പരസ്യങ്ങളിലൂടെ സ്വന്തം സംസ്ക്കാരവും അവര്‍ മറ്റൊരു സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്‌, ഇലക്ട്രോണിക്ക്‌ രംഗത്തെ വിപ്ലവം മനുഷ്യ രാശിക്ക്‌ ശക്തമായ ഗുണമായതോടൊപ്പം തന്നെ ദോഷവും ചെയ്യുന്നുണ്ട്‌, ഏതൊരു ഉത്‌പന്നം പോലെ തന്നെ വച്ചു പുലര്‍ത്തുന്ന സംസ്ക്കാരിക പൈത്രകവും ഗുണവും ദോഷവും സമ്മിശ്രമാണ്‌.

മലയാളിയുടെ മനോ രോഗങ്ങള്‍ക്ക്‌ പരിഹാരമായി സക്കറിയ നല്‍കുന്ന ആശയം വിജയം നല്‍കും എന്ന് തോന്നുന്നില്ല, ചെറുപ്പം മുതല്‍ കുട്ടികളെ സ്ക്കൂളില്‍ ആണ്‍പെണ്‍ വ്യത്യാസത്തില്‍ മാറ്റിയിരുത്തപ്പെടുമ്പോള്‍ തന്നെ ലൈംഗിക മനോവൈക്രതത്തിന്‌ തുടക്കം കുറിക്കലായി എന്ന ചിന്ത ബാലിശമാണ്‌, അവരെ ഇടകലര്‍ ഇരുത്തിയത്‌ കൊണ്ട്‌ മാത്രം പരിഹാരമായി എന്ന് ചിന്തിക്കാനാവില്ല, ആത്യന്തികമായി മാതാപിതാക്കളുടെ ശിക്ഷണവും സംസ്ക്കാരവുമാണ്‌ കുട്ടികളില്‍ പ്രതിഫലിക്കുന്നത്‌, ഏത്‌ സാഹചര്യത്തിലും എത്‌ കുറ്റ കൃത്യങ്ങളില്‍ നിന്നും അവരെ പിറകോട്ടടിക്കുന്ന പ്രേരക ശക്തി മറ്റൊന്നുമല്ല, അനാഥരായ കുഞ്ഞുങ്ങളും, മതാ പിതാക്കളുടെ ശ്രദ്ധ കിട്ടാത്ത കുഞ്ഞുങ്ങളും ജീവിത സാഹചര്യമനുസരിച്ചുള്ള സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നു.

ആര്‍ഷ ഭാരത സംസ്ക്കാരം എന്നാല്‍ എന്ത്‌ കുന്തമാ എന്ന് ചോദിക്കുന്ന തലമുറയ്ക്ക്‌ അന്യമാകുന്നത്‌, നമ്മളെത്തന്നെ കുറിച്ചുള്ള അറിവാണ്‌, മാതാ, പിതാ, ഗുരു, ദൈവം എന്ന് പഠിപ്പിക്കാന്‍ പറ്റാത്ത ചുറ്റുപാട്‌ സ്രഷ്ടിക്കപ്പെട്ടത്‌ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ്‌, ഒരു ബ്രിട്ടീഷ്‌ വനിത എന്നോട്‌ ഭാരതത്തിന്റെ കുടുംബ ബന്ധങ്ങളുടെ മഹിമയെ കുറിച്ച്‌ വാചാലമായപ്പോള്‍, ഞാന്‍ മനസ്സിലാക്കിയത്‌ അവരെ കൊണ്ട്‌ അങ്ങിനെ പറയിപ്പിക്കുന്നത്‌ അവരുടെ ജീവിതാനുഭവങ്ങളാകാം എന്നാണ്‌, അവരുടെ നാട്ടില്‍ വിവാഹ മോചനങ്ങളും സദാചാരവിരുദ്ധ ലൈംഗികതയും എല്ലാം സര്‍വ്വ സാധാരണ സംഭവങ്ങള്‍ ആകാം.

സക്കറിയ പറയുന്ന മലയാളിയുടെ രാഷ്ട്രിയ സദാചാരം, ഇതിന്റെയൊക്കെ ഉപോത്ന്നമല്ലെ, ലാഭമാണ്‌ ഇന്നത്തെ ലക്ഷ്യം മുല്യമല്ല, അത്‌ കൊണ്ടാണ്‌ ലാഭമുണ്ടാക്കുന്ന നേതാക്കളുടെ ചുറ്റിലും ഇത്തിള്‍ കണ്ണികള്‍ ഉള്ളത്‌.

ഞായറാഴ്‌ച

Please have a heart to save this girl

herewith the Photograph of Miss. RIYA,9 years old, D/O Ubaid (Rahmath Manzil , Post Pinangod, via Kalpetta) who was admitted at MIMS Hospital, Kozhikkode due to an accident, on her way from school with her sister, she was hit by a lorry which ran over her right hand and right leg, and now she lost her hand, leg was severely fractured and head was hit badly.

Her family had spent almost 2.50 lakhs to save her (selling of their small land and help from the kindhearted). The treatment will invite more expenses, for which the poor family seek help from all of us.


Please have a heart to save this girl
Contact Mr. Ubaid ( f/o Ms. Riya)
91 94950 50593


Please send your support to the following bank account:

N Ubaid

Account No. 57012722374
State Bank of Travancore
Kunnamangalam Branch
SBT Cod 70401
IFSC Code SBTR0000401



===================================================
Note:- I have received this message by google buzz

ശനിയാഴ്‌ച

ഗ്രാറ്റിസ് വിസയും ഇസി എക്സിറ്റും.. (കഥ)




ഭാഗം 1
നിബു ദിവാകരേട്ടന്റെ മുഖത്തേക്ക് വെറുതെ ഒന്ന് നോക്കി,ചുളിഞ്ഞ്,ചാലുകൾ വീണ്‌ , വെയിലത്ത് പണിയെടുക്കുന്നവന്റെ മുദ്രകുത്തപ്പെട്ട കരിവാളിച്ച മുഖം, കഷണ്ടിയുടെ വെളുത്ത അതിരുകളിൽ 57 കഴിഞ്ഞതിന്റെ ആധി, അനുഭവിച്ച് തീർത്ത, തീർക്കുന്ന കനലുകളുടെ പൊള്ളലുകളുറ്റെ ഭാവ മാറ്റം പ്രത്യക്ഷത്തിൽ പ്രകടമാക്കാത്ത കൂടി കുഴഞ്ഞ നവ രസ ഭാവം.

മുബിലിരുന്ന് ദിവാകരേട്ടൻ ബീഡി ആഞ്ഞു വലിച്ചു വിടുന്നുണ്ട്, വലിക്കുമ്പൊൾ ഉൾവലിയുന്ന ഒട്ടിയ കവിളും പുകചുരുളുകളും നോക്കി നിബു ഇതികർത്തവ്യഥാ മൂഡനായി ഇരുന്നു, ബീഡി ഇവിടെ ഗൾഫിലും സുലഭമത്രെ, കുമ്പു മൂക്കാത്ത, തലതിരിഞ്ഞ സ്വദേശി പയ്യന്മാരും,ലഹരി ആർത്തികളായ വിദേശികളും കഞ്ചാവ് തെരുത്ത് വലിച്ച് ഉന്മാദം കൊള്ളുന്നുണ്ട് പോലും.

ദിവാകരേട്ടൻ ഒരു കമ്പനിയിൽ ശബളം കുറവാണെങ്കിലും ജീവിച്ചു പോവുകയായിരുന്നു, പ്രരാർബ്ദങ്ങൾ ഏറെ ഉണ്ടായിരുന്നത് കാരണം സംബാദ്യം കാര്യമായ് ഒന്നുമില്ലായിരുന്നു,എഴു വർഷങ്ങൾക്ക് മുബ് അർബാബ് ചെയ്ത ഒരു വിസ മാറ്റം ആണ്‌ ദിവാകരേട്ടനെ കുടുക്കിയത്, പത്ത് പതിനഞ്ച് തൊഴിലാളികൾ ഉള്ള കബനിയിൽ അർബാബ് എല്ലവരുടെയും വിസ, അർബാബിന്റെ സുഹ്രത്തായ പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഒരു ഷെയ്ഖിന്റെ പേരിലേക്ക് മാറ്റി, അർബാബിനു ലാഭം, വിസ പുതുക്കുന്നതിനൊ അടിക്കുന്നതിനൊ അഞ്ച് പൈസ ചെലവില്ല, ഗ്രാറ്റിസ് വിസ എന്നാണത്രെ അതിന്റെ വിളിപ്പേർ, വിസ മാറി ഏതാനും മാസങ്ങൾക്ക് ഉള്ളിൽ, രോഗിയായിരുന്ന ഷെയ്ഖ് കിടപ്പിലായി വിദഗ്‌ധ ചികിത്സാർഥം വിദേശത്ത് പോയി,

കാത്തിരിപ്പിന്റെ വസന്തം ഇ കമ്പനിയിലെ തൊഴിലാളികൾക്ക് വന്നെത്തുന്നത് 3 വർഷങ്ങൾക്ക് ശേഷം ആണ്‌, അവധിക്ക് നാട്ടിൽ പൊകാൻ ഒരുങ്ങിയവരൊട് വിസ പുതിക്കിയതിനു ശേഷം നാട്ടിൽ വിടാമെന്നായി മുതലാളി, ഷെയ്ഖിന്റെ വിസയിൽ പൊല്ലാപ്പാകുമെന്ന മനസിലാക്കിയ മുതലാളി, സ്വന്തം കമ്മെഴ്സ്യൽ ലൈസൻസിലെക്ക് തൊഴിലാളികളുടെ വിസകൾ മാറ്റാൻ ശ്രമം ആരംഭിച്ചു, ദിവാകരേട്ടന്റെ വിസ മാത്രം മാറ്റാൻ പറ്റിയില്ല, കാരണം മുതലാളി സൂക്ഷിച്ചിരുന്ന പാസ്‌പ്പോർട്ടുകളിൽ ദിവാകരേട്ടന്റെ പാസ്പ്പൊർട്ട് മാത്രം കാണാനില്ല.

പസ്പ്പൊർട്ട് കളഞ്ഞു പോയാൽ ഇവിടെ സി.ഐ.ഡി ഡിപ്പാർട്ട് മെന്റിനെ അറിയിക്കണം, അപേക്ഷ കൊടുക്കുംബൊൾ സ്പൊൺസർ ഒപ്പിടണം, സ്പൊൺസറുടെ ഐഡന്റിഫിക്കേഷൻ കോപി വേണം, പാവം ദിവാകരേട്ടൻ വിഷമത്തിലായി,സി.ഐ.ഡി റിപ്പൊർട്ട് ഉണ്ടങ്കിലെ എംബസി പുതിയ പാസ്പ്പൊർട്ട് നല്കുകയുള്ളു. വിസയുടെ സ്പോൺസറായ ഷെയ്ഖ് ആണങ്കിൽ വിദേശത്ത് കിടപ്പിലും.

ഇവിടത്തെ നിയമപ്രകാരം പാസ്‌പ്പൊർട്ട് തൊഴിലാളി സ്വന്തം സൂക്ഷിക്കണം പോലും, മുതലാളിക്ക് കൈവശം വെക്കാൻ അധികാരമില്ല പോലും, അങ്ങിനെ എതങ്കിലും മുതലാളി തൊഴിലാളിയുടെ പാസ്‌പ്പോർട്ട് കൈവശം വെക്കുകയാണങ്കിൽ, തൊഴിലാളിക്ക് പോലീസിൽ പരാധി പെടാം, കുറ്റം തെളിയുകയാണങ്കിൽ മുതലാളിക്ക് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും പോലും, കേട്ടറിഞ്ഞടിത്തോളം ഒട്ടുമിക്ക തൊഴിലാളികളുടെ പാസ്‌പ്പൊർട്ടും മുതലാളിമാരുടെ കയ്യിലാണ്‌, തൊഴിലാളികൾ ഒടി പ്പോകാതിരിക്കാൻ അവർ ചെയ്യുന്ന വേലയാണത്, എന്നിട്ട് എത്ര തൊഴിലാളികൾ കേസുകൊടുത്തു, എത്ര തൊഴിലാളികളുടെ കയ്യിൽ തങ്ങളുടെ പാസ്‌പ്പൊർട്ട് മുതലാളി സൂക്ഷിച്ചിരിക്കുന്നു എന്നതിന്‌ തെളിവുണ്ട്, നിയമങ്ങൾ നല്ലതു തന്നെ, പ്രാവർത്തികം മറ്റൊന്നാണ്‌ എന്ന് മാത്രം.

രാവിലെ 6:30 യൊടെ സൈറ്റിലേക്കുള്ള വണ്ടി വരും, ജോലി കഴിഞ്ഞു തിരിച്ചു താമസ സ്ഥലത്ത് എത്തുമ്പോൾ 4 മണി കഴിയും, പിന്നെ കുളിയും വസ്ത്രം കഴുകലും, പാകം ചെയ്യലും, എല്ലാം കഴിയുമ്പോൾ ഒന്നു രണ്ടു മണിക്കൂർ അങ്ങു പോകും അതിനാൽ, അർബാബിനെ ഒന്നു കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഓഫിസിലൊന്ന് പോകണം എന്ന് വിചാരിച്ചിട്ട്, നടക്കാറില്ല, ഇന്ന് ഏതായാലും ഓഫീസിൽ പോകാൻ തന്നെ തീരുമാനിച്ചിരിക്കയാണ്‌, ഇവിടെ നിന്ന് ഓഫീസിൽ എത്തി ചേരണമെങ്കിൽ 2 ബസ് മാറികേറണം, താമസിക്കുന്ന ഏരിയയിൽ പിക്കപ് സെർവീസൊ, ടാക്സി സെർവീസൊ കുറവാണ്‌, ഇനി ഉണ്ടങ്കിൽ തന്നെ നമ്മളെ കൊണ്ട് താങ്ങാൻ പറ്റാത്ത ചാർജാണ്‌ അവർ പറയുക, അതുകൊണ്ട് മണിക്കൂറിൽ ഒരു പ്രാവശ്യമുള്ള ബസ് സർവീസ് തന്നെ ശരണം, ഓഫീസിന്റെ പ്രവർത്തി സമയം 6 മണിക്ക് കഴിയും, അർബാബാണങ്കിൽ വല്ലപ്പൊഴുമെ ഓഫീസിൽ വരുകയുള്ളു എന്നാണ്‌ അവിടിരിക്കുന്ന സെക്രട്ടറി പറയുന്നത്, ഇനി ഇന്ന് വരുമൊ എന്ന് ചോദിച്ചാൽ വരാം,വരാതിരിക്കാം എന്ന മറുപടിയെ കിട്ടൂ. ..

ഭാഗം 2
ഭാഗ്യത്തിന്‌ ഓഫീസിലെത്തിയപ്പോൾ അർബാബ് അവിടെ ഉണ്ടായിരുന്നു, പക്ഷെ കുറെ അധികം സമയം കാത്തു നില്ക്കേണ്ടി വന്നു ഒന്നു മുഖം കാണിക്കാൻ.

സ്ലൊനെക്ക് ഡിവാകറാ.. (ഹവ് ആർ യു ദിവാകരാ..)
അർബാബിന്റെ ഡിവാകറാ.. ഡിവാകറാ.. എന്ന വിളി പത്തിരുപത്ത്അഞ്ച് വർഷമായി ചെവിയിൽ മുഴങ്ങുന്നതാണ്‌.

സെയിൻ .. (നല്ലത്), ദിവാകരേട്ടൻ മറുപടി നല്കി.

അർബാബ് പറഞ്ഞു തുടങ്ങി : അന ഫി മാലും ഇന്‌ത മാ റൂഹ് ബൈത്ത് മൽ സബ അ സന (എനിക്കറിയാം നീ എഴു വർഷമായിട്ട് വീട്ടിൽ പോയിട്ടില്ല), എന്റെ കുറ്റമല്ല ഷൈഖ് അസുഖം വന്ന് വിദേശത്ത് കിടന്ന് മരിച്ചു, അവന്റെ ആൾക്കാർ പറയുന്നു, ഞാൻ അവർക്ക് ഒരു ലക്ഷം ദിനാർ കൊടുക്കണം എന്ന്, അഞ്ച് പൈസ ഞാൻ കൊടുക്കില്ല, എന്റെ കയ്യിൽ അതിനു മാത്രം പണമില്ല, അതിനാൽ നിന്റെ പേപ്പർ അവർ ഒപ്പിട്ട് തരില്ല.

ദിവാകരേട്ടൻ : നീ എന്തു കൊണ്ട് ഇതൊന്നും എന്നൊട് നേരത്തെ പറഞ്ഞില്ല, നീയും ഷെയ്ഖും തമ്മിലുള്ള ബിസ്‌നസിൽ പാവം എന്നെ എന്തിന്‌ ബലിയാടാക്കി, നിനക്കറിയാമല്ലൊ നീ എനിക്ക് തരുന്ന ശബളം എത്ര തുച്‌ഛമെന്ന്, അതുകൊണ്ട് വേണം എന്റെ കുടുംബം ജീവിക്കാൻ, എന്റെ മകൾ വലുതായി, അവളെ കല്ല്യാണം കഴിപ്പിക്കണം, ഞാൻ പണിയുന്ന ചെറിയ വീടിന്റെ പണി ഇതു വരെ തീർന്നിട്ടില്ല, അതും കടത്തിലാണ്‌, ബാങ്കിൽ ലോൺ ഉണ്ട്, അതു കൊണ്ട് തന്നെയാണ്‌ ഞാൻ നീ പറയുന്നതും കേട്ട് 7 വർഷമായി നാട്ടിൽ പോകാതെ ഇവിടെ നില്ക്കുന്നത്, ഇനിയിപ്പോൾ നാട്ടിൽ പോയെ തീരു.., എന്റെ മകളുടെ കല്ല്യാണം ശരിയായിട്ടുണ്ട്, നാട്ടിൽ പോയി അതു നടത്തി കൊടുക്കണം.

അർബാബ് : ശു സവി ഡിവാകറാ.. (എന്തു ചെയ്യാം ദിവാകരാ), നി നിന്റെ എംബസിയിൽ പോയി നോക്ക്.

ദിവാകരേട്ടൻ പിന്നെ അവിടെ നിന്നില്ല, തീ പിടിച്ച മനസ്സുമായി ഇറങ്ങി നടന്നു അപ്പൊഴാണ്‌ നിബുവിനെ കാണുന്നത്, നാട്ടുകാരൻ ആണ്‌, അവന്‌ കാര്യങ്ങൾ ഏറെക്കുറെ അറിയാം, രണ്ടു പേരും കൂടി പാർക്കിലെ ബഞ്ചിൽ ഇരിപ്പാണ്‌, ദിവാകരേട്ടൻ തുടരെ തുടരെ ബീഡി വലിച്ച് വിടുന്നുണ്ട്

‘നാളെത്തന്നെ എംബസിയിൽ പൊകുന്നില്ലേ...’ നിബു ദിവാകരേട്ടനൊടായ് ചോദിച്ചു.
നിസ്സാഹതയുടെ ഒരു മന്ദഹാസം ദിവാകരേട്ടന്റെ മുഖത്ത് വിരിഞ്ഞു, ബീഡി ഒന്നു കൂടി പുകച്ച് മറുപടി നല്കി.

ദിവാകരേട്ടൻ: ‘നിബു, ഞാൻ അതെല്ലാം ഇതിന്‌ മുൻപ് അന്വേഷിച്ചു, എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് കിട്ടും പ്രയാസമില്ല, പക്ഷെ അതും കൊണ്ട് എമിഗ്രേഷനിൽ പോയി ക്ലിയറൻസ് മേടിക്കണം, അതാര്‌ സഹായിക്കും’

നിബു: ‘അറബി സഹായിക്കില്ലേ.. ’

ദിവാകരേട്ടൻ: ‘അവനൊ, അവനെ കുറിച്ച് നിനക്കെന്തറിയാം, കുരുട്ട് ബുദ്ധി യുടെ ആശാൻ ആണ്‌ അവൻ, 7 വർഷം മുബ് ഷെയ്ഖിന്റെ വിസയിലേക്ക് മാറ്റാൻ വേണ്ടിയുള്ള ആവശ്യത്തിന്‌ എന്ന് പറഞ്ഞ് അവൻ എന്നെ കൊണ്ട് സ്റ്റാബ്‌ പേപ്പറിൽ എല്ലാ ആനുകുല്യങ്ങളും കിട്ടി എന്ന് കാണിച്ച് ഒപ്പിടിവിച്ച് വാങ്ങിച്ചു,അന്ന് അവൻ എന്നൊട് പറഞ്ഞത് ’ഡിവാകറാ നീ എന്തിന്‌ പേടിക്കണം, നാട്ടിൽ പോകുമ്പോൾ നിന്റെ എല്ലാ പൈസയും ഞാൻ തരില്ലേ..., ഇത് വിസ മാറാൻ വേണ്ടി മാത്രമുള്ള പേപ്പർ അല്ലെ...‘ എന്നാണ്‌, വിസ മാറാൻ ഇങ്ങനെ ഒരു പേപ്പർ ആവശ്യമില്ല എന്ന് എനിക്കറിയാം, എന്നിട്ടും ഞാൻ ഒപ്പിട്ട് നല്കി, അല്ലെങ്കിൽ ഞാൻ അവനുമായി ഉടക്കേണ്ടി വരും,അന്ന് എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമയിരുന്നു, എംബസിയിൽ പരാധിപ്പെടാം, ലേബർ മിനിസ്റ്റിറിയിൽ പരാധി കൊടുക്കാം, അതോടെ ഞാൻ പട്ടിണിയിലാവും, അവൻ പിന്നെ ശബളം തരില്ല, വക്കീലിന്‌ കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഇല്ല, കേസിന്റെ പിന്നാലെ പോയാൽ നാട്ടിലെ കുടുംബം ദുരിതത്തിലാവും, കേസ് കൊടുത്ത പലരുറ്റെ യും ഗതി എനിക്കറിയാം, അവൻ എനിക്കെതിരെയും കള്ള കേസ് കൊടുത്താൽ, പിന്നെ കേസ് തീരാതെ നാട്ടിൽ പോകാൻ ഒക്കില്ല, ഞാൻ ഇപ്പൊൾ അവന്റെ വിസക്കാരൻ അല്ല, എന്റെ സ്പൊൺസർ ഷെയ്ഖാണ്‌, അതുകൊണ്ട് അവൻ എനിക്ക് യാതൊന്നും ചെയ്ത് തരേണ്ടതില്ല.

നിബു: ഇത്രയൊക്കെ അറിയാമായിരുന്നിട്ടും ഇ അറബിയുടെ കീഴിൽ 25 വർഷം എന്തിനു പണിയെടുത്തു, വേറെ ജൊലി നോക്കാമായിരുന്നില്ലെ.,

ദിവാകരേട്ടൻ: അതൊക്കെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം, നിനക്കറിയാമൊ വേറെ ജോലി ലഭിക്കണമെങ്കിൽ ഇവന്റെ റിലീസ് കിട്ടണം, നൊ ഒബ്ജക്ഷൻ ലറ്റർ കിട്ടണം, അതായിരുന്നു നിയമം, അല്ലങ്കിൽ വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയി പുതിയ കംബനിയിൽ പുതിയ വിസയിൽ വരണം, പക്ഷെ അതിന്‌ അവൻ നാട്ടിൽ വിടുക വിസ കാൻസൽ ചെയ്യാതെ പുതുക്കി ആയിരിക്കും, വിസ കാലാവുധി 2 വർഷത്തോളം ഉണ്ടാകും, അതിനാൽ മറ്റൊരു വിസ ലഭിക്കാൻ നമ്മൾ 2 വർഷം നാട്ടിൽ നില്ക്കേണ്ടി വരും, മറ്റൊരു രാജ്യത്തേക്ക് പോകാമെന്നു വെച്ചാൽ, സാഹായിക്കാൻ ആളില്ല, പിന്നെ കാശും വേണ്ടേ നിബൂ... ഇവൻ പിന്നെ ക്രിത്യമായി ശബളം തന്നിരുന്നു അതു കൊണ്ട് ഇവിടെത്തന്നെ പിടിച്ചു നിന്നു...

നിബു: ഇനി ഏതായാലും എംബസിയിൽ പോയി ഔട്‌പാസ്സ് ശരിയാക്കാൻ ശ്രമിക്കാം.

പിറ്റേന്ന് അതിരാവിലെ തന്നെ ദിവാകരേട്ടൻ എംബസിയിലെത്തി, കനത്ത തിരക്കിലെ ബഹളത്തിനിടയിലൂടെ കടന്ന് ചെന്ന് സർവീസ് കൌണ്ടറിലെത്തി, ഭാഗ്യത്തിന്‌ അവിടെ ഒരു മലയാളി മങ്ക ഇരിക്കുന്നു, അവരോട് കാര്യങ്ങൾ വിശദമായി സംസാരിക്ഹ്ചു അതിനു ശേഷം അവർ പാസ്‌പ്പോർട്ട് കോപിയും(കയ്യിൽ ആകെയുള്ള രേഖ അതു മാത്രമാണ്‌),ഫൊട്ടൊയും വാങ്ങി, ഒരു ഫോമിൽ ഒപ്പിടുവിച്ച് വാങ്ങിച്ച് വെച്ച് കൊണ്ട് പറഞ്ഞു ഒരു ആഴ്ച് കഴിഞ്ഞു വാ.., എമർജൻസി സർട്ടിഫിക്കറ്റ് ശരിയാക്കി വെക്കാം, ദിവാകരേട്ടൻന്റെ ദയനീയ മുഖം കണ്ട് അവർ ആശ്വാസം നല്കി ‘പേടിക്കണ്ട ഇപ്പോൾ ഇസി എക്സിറ്റ് ഉള്ള സമയമല്ലെ, എല്ലാം നടക്കും’.


ഭാഗം 3
ഇവിടുത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, (എൽ.എം.ആർ.എ) കൊണ്ടു വന്ന പുതിയ നിയമമാണ്‌ ഇസി എക്സിറ്റ്, അനധിക്രതക്കാർക്ക് നൂലാമാലകൾ ഇല്ലാതെ ഇവിടം വിടാൻ ഉള്ള മാർഗം,കുറച്ചു കാലമെ ഇസി എക്സിറ്റ് ഉള്ളു എന്നു കേൾക്കുന്നു, എൽ.എം.ആർ.എ എന്നു കേൾക്കുമ്പോൾ ദിവാകരേട്ടന്‌ ഇ ദുരിതത്തിനടയിലും ഒരു ചെറു ചിരി ഉള്ളിൽ തോന്നും, കാരണം മറ്റൊന്നുമല്ല ഗാരേജിലെ ബംഗാളി കാർപെന്റെർ കൊങ്കൻ, യെമ്മല്ലാറെ.. എന്നെ പറയു, എത്ര തവണ തിരുത്തി കൊടുത്താലും പല്ലവി പഴയതു തന്നെ, തെറ്റിദ്ധരിക്കണ്ട അവന്റെ അറിവുകേടല്ല ദിവാകരേട്ടന്‌ ചിരിപ്പിക്കുന്നത് പറയുന്ന ശൈ ലിയാണ്‌ ചിരി വരുത്തുന്നത്. 



ഒരാഴ്ച് കഴിഞ്ഞ് എംബസിയിൽ എത്തിയപ്പോൾ പറഞ്ഞതു പോലെ, എമർജൻസി സർട്ടിഫിക്കറ്റ് റെഡിയായിരുന്നു, നാലു മടക്കുള്ള ഒരു നീളൻ കാർഡ്, അതിൽ ഒട്ടിച്ചിരിക്കുന്ന ഫോട്ടൊയിലേക്ക് വെറുതെ ഒന്ന് നോക്കി, പഴയ പാസ്‌പ്പോർട്ടിലെ ഫോട്ടൊ മനസ്സിൽ മിന്നി മാഞ്ഞു, കാലം കൊഴിഞ്ഞു തീരാറായി, ബാക്കി എത്ര നാൾ.. 
എമർജൻസി സർട്ടിഫിക്കറ്റിന്റെ കുടെ ഒരു ലെറ്റർ കൂടി കിട്ടിയിരുന്നു, അതും കൊണ്ട് ലവന്റെ യെമ്മല്ലാറെ.. യിൽ പോകണമെത്രെ.. ബാക്കി കാര്യങ്ങൾ അവർ പറയുമത്രെ... 

ബസ് ഇറങ്ങി കുറച്ച് നടക്കാനുണ്ട് എൽ.എം.ആർ.എ ഒഫീസിലേക്ക്, ഇ എരി വെയിലത്ത് ഉള്ള നടത്തം അനുഭവിക്കാൻ പോലുമാകുന്നില്ല, ചിന്തകളുടെ ബാണ്ഡക്കെട്ടുകൾ തലക്ക് കനമേകുന്നു, മകൾക്ക് വന്നിരിക്കുന്ന ആലോചന നല്ലതാണന്നാണ്‌ കേൾവി, ചെക്കന്‌ നാട്ടിൽ തന്നെ ഒരു ചെറിയ കടയാണത്രെ എന്നാലും കുടുംബമായി ജീവിക്കാമല്ലൊ, 30 പവനെങ്കിലും കുറഞ്ഞത് കൊടുക്കണം, സ്വർണ്ണത്തിനാണങ്കിൽ ദിനം പ്രതി വില വർദ്ധിക്കുന്നു, പതിനയ്യായിരം വരെ എത്തി നില്ക്കുന്നു, എതായാലും ആകെ ഉള്ള പതിനെഞ്ച് സെന്റിൽ നിന്നും അഞ്ച് സെന്റ് വില്ക്കേണ്ടി വരും, പക്ഷെ ആധാരം ബങ്കിൽ പണയത്തിലാണല്ലൊ, ചിറയ്ക്കലെ ഗോവിന്ദൻ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്, ഗൊവിന്ദൻ തരുന്ന പണം കൊണ്ട് ആധാരം തിരിച്ചെടുത്ത്, 5 സെന്റ് വില്പ്പന നടത്തി ഗൊവിന്ദന്റെ പണം തിരികെ കൊടുത്ത് ബാക്കി പണം കൊണ്ട് വേണം കാര്യങ്ങൾ നടത്താൻ, എന്നാലും തികയില്ല, വീണ്ടും പത്ത് സെന്റും പുരയിടവും പണയം ചെയ്ത് ലോൺ എടുക്കേണ്ടി വരും. 

ശകത്മായ ഹോൺ അടികേട്ട് ദിവാകരേട്ടൻ ചിന്തയിൽ നിന്ന് മുക്തനായി, അപ്പോഴാണ്‌ അറിയുന്നത് താൻ നില്ക്കുന്നത് റോഡിന്റെ നടുവിലാണ്‌, ഒരു കാറിന്‌ മുന്നിൽ , കാറിനകത്തിരുന്ന് ഒരു അറബി ആക്രോശിക്കുന്നുണ്ട്, വേഗം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി, അപ്പോൾ കാണുന്നു എൽ.എം.ആർ.എ ഓഫീസിന്റെ വലിയ ബോർഡ്, ദിവാകരേട്ടൻ അങ്ങോട്ട് നടന്നു കയറി. 

കൗണ്ടറിൽ ചെന്ന് ടോക്കൺ എടുത്ത് കാത്തിരുന്നു, ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ടോക്കൺ നമ്പർ സ്ക്രീനിൽ തെളിഞ്ഞു, അങ്ങോട്ട് ചെന്ന് കയ്യിലുള്ള പേപ്പേർസെല്ലാം കൊടുത്തു, അത് വാങ്ങിയ ശേഷം അവിടിരിക്കുന്ന അറബി ചോദിക്കുന്നത് സി.പി.ആർ കാർഡാണ്‌, (കാർഡ് ഫൊർ പോപ്പുലേഷൻ റജിസ്റ്റ്രേഷൻ) ഇവിടെ വരുന്ന എല്ലാവരുടെയും കയ്യിലുണ്ട്, ദിവാകരേട്ടന്റെ കയ്യിൽ എക്സ്‌പയറിയായ പഴയ ഒരു കാർഡാണ്‌ ഉള്ളത്, അത് കൊടുത്തു, അതിലെ നമ്പർ കമ്പ്യുട്ടറിൽ അറമ്പി ടൈപ്പ് ചെയ്ത് നോക്കി, അയാളുടെ മുഖം ചുളിയുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു, അയാൾ പേപ്പേർസ് എല്ലാം എടുത്ത് അയാളുടെ സീനിയറിന്റെ കൗണ്ടറിലേക്ക് പോകുന്നു, അതിനുശേഷം തിരിച്ച് വരുന്നു, ദിവാകരേട്ടനോട് കമ്പ്യുട്ടറിനടുത്തുള്ള ഗ്ളാസ് കൊണ്ടുള്ള ചെറിയ ബോക്സിൽ കൈപത്തി അമർത്തി വെക്കാൻ പറയുന്നു അങ്ങിനെ ഇരു കൈപ്പത്തികളുടെയും തമ്പിങ്ങ് ബ്രഷ് എടുത്ത ശേഷം, കമ്പ്യുട്ടറിന്റെ ഡിജിറ്റൽ ക്യമറയിൽ ഫോട്ടൊ എടുത്തു, അതിനുശേഷം, അയാൾ ഒരു പ്രിന്റൗട്ട് എടുത്ത് അതിൽ അറബിയിൽ എന്തൊക്കെയോ എഴുതി ദിവാകരേട്ടന്‌ നല്കി കൊണ്ട് പറഞ്ഞു എമിഗ്രേഷനിൽ പോ.., ഇതിൽ എല്ലാം എഴുതിയിട്ടുണ്ട്. 

എമിഗ്രേഷനിലേക്കുള്ള യാത്ര പിറ്റേ ദിവസമാക്കാം എന്ന് വിചാരിച്ചു, കമ്പനിയിലെത്തി അവിടെ ജൊലി ചെയ്യുന്ന ഒന്ന് രണ്ട് അറബികളൊട് സഹായം ചൊദിച്ചെങ്കിലും മറുപടിയിലെ രസക്കേട് ഒറ്റക്ക് തന്നെ എമിഗ്രേഷനിലേക്ക് പോകാം എന്ന തീരുമാനമെടുത്തു. 

എമിഗ്രേഷനിലെത്തി കൗണ്ടറിൽ പേപ്പ്പ്പേര്ഴ്സ് എല്ലാം കാണിച്ചു, അവർ അത് വാങ്ങി വായിച്ച് നൊക്കി എന്നിട്ട് പറഞ്ഞു, റൂം നമ്പർ 26 ൽ പോ, ദിവാകരേട്ടൻ ആ റൂമിന്റെ വാതില്ക്കൽ എത്തിയപ്പോൾ സെക്യുരിറ്റ് പോലീസ് തടഞ്ഞു, പേപ്പര്ഴ്സ് എല്ലാം നോക്കിയ ശേഷം അകത്തേക്ക് കടന്നോളഅൻ പറഞ്ഞു, അകത്ത് കടന്ന ദിവാകരേട്ടൻ ഒന്ന് പതറി അവിടെ നിറയെ എമിഗ്രേഷൻ പോലീസ്, ഒരാൾ പേപ്പേഴ്‌സെല്ലാം വാങ്ങി നോക്കി കംബ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നോക്കി, പിന്നെ അവരുടെ ചോദ്യം ചെയ്യലായിരുന്നു, ദിവാകരേട്ടൻ നിന്ന് വിയർത്തു, ‘എന്ത്‌കൊണ്ട് ഇത്ര നാളായി വിസ അടിച്ചില്ല, പാസ്‌പ്പോർട്ട് കാണാതായ വിവരം സി.ഐ.ഡി ഡിപ്പർട്ട്‌മെന്റിനെ അറിയിച്ചില്ല, നിങ്ങൾ ബ്ലാക്ക് ലിസ്റ്റിലാണ്‌ അത് അറിയുമൊ... 



ഭാഗം 4
ദിവാകരേട്ടൻ എല്ലാത്തിനും ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളു, അന മാഫി മാലും, അർബാബ് ഫി മാലും, എനിക്കറിയില്ല, എല്ലാം അർബാബിന്‌ അറിയുകയുള്ളു, അപ്പോൾ അവരുടെ ചോദ്യം ’മെനു ഇന്‌ത്ത അർബാബ്‘ ആരാണ്‌ നിന്റെ അർബാബ് ’അബ്ബാസ് അലി‘ ദിവാകരേട്ടൻ മറുപടി നല്കി, മറുപടിക്കേട്ട് അവർ പരിഹസിച്ചു ’ നിന്റെ അർബാബ് ഷെയ്ക്കാണ്‌ അബ്ബാസ് അലി അല്ല‘.


എനിക്കറിയില്ല ഞാൻ അബ്ബാസ് അലിയുടെ കുടെയാണ്‌ ജോലി ചെയ്തിരുന്നത്, അവനാണ്‌ എനിക്ക് വിസ തന്നത്, ദിവാകരേട്ടൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ നന്നെ പാടുപ്പെട്ടു, ദിവാകരേട്ടന്റെ ദയനീയ ഭാവം കണ്ട് അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനി പോലീസ്‌കാരൻ കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചു അയാൾ പറഞ്ഞു മുശ്ഖിൽ നഹി, തും ബാഹർ ബൈഠൊ.. മെം ബാത്ത്‌കരേഗാ...

ദിവാകരേട്ടൻ പുറത്ത് കാത്തിരുന്നു, മണിക്കുറുകൾ കഴിഞ്ഞു, പോലീസ്‌കാരൻ പുറത്തേക്ക് വന്നു, അയാൾ പറഞ്ഞു, ഇപ്പോൾ ഇസി എക്സിറ്റിന്റെ സമയമായതിനാൽ നിങ്ങൾ രക്ഷപ്പെട്ടു, അല്ലെങ്കിൽ ജയിലിൽ ആകുമായിരുന്നു, നിങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കയാണ്‌, അതിന്‌ശേഷം മുദീറിന്റെ (സീനിയർ ഉദ്യോഗസ്ഥൻ) സിഗ്‌നേച്ചർ കിട്ടണം, അതിനു ശേഷം നിങ്ങളുടെ ക്ളിയറൻസ് ശരിയാകും ഇപ്പോൾ പോയിട്ട് ഒരാഴ്ച്ച കഴിൻഞ്ഞ് വാ..

തെല്ലൊരു ആശ്വാസത്തോടെ ദിവാകരേട്ടൻ തിരിച്ച് പോന്നു, ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും എമിഗ്രേഷനിൽ എത്തി, പഴയ പോലീസ്‌കാരനെ കണ്ടു, പഴയതുപോലെ അയാൾ പുറത്തിരിക്കാൻ പറഞ്ഞു, അയാൾ അകത്ത് പോയി തിരിച്ചു വന്നു പറഞ്ഞു ’ റിപ്പോർട്ട് തയ്യാറായിട്ടില്ല ഇപ്പൊൾ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വാ..‘. നിരാശനായി ദിവാകരേട്ടൻ മടങ്ങി, ഒരാഴ്ച കഴിഞ്ഞ് വീണ്ടും പൊയി, മറുപടി പഴയതു തന്നെ, രണ്ടു മൂന്ന് ആഴ്ച്ചകൾ വീണ്ടും വീണ്ടും പോയി ഫലം പഴയതു തന്നെ, റിപ്പോർട്ട് തയ്യാറായിട്ടുണ്ട് മുദീറിന്റെ സിഗ്‌നേച്ചർ കിട്ടിയിട്ടില്ല എന്നായി പിന്നെ മറുപടികൾ.


ഭാഗം 5
ദിവാകാരേട്ടൻ തീർത്തും അവശനായി, ശകതമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു, ആരുണ്ട് ഒന്ന് സഹായിക്കാൻ, ആരോട് സഹായം അഭ്യർത്ഥിക്കും, ഒരു പിടിയും കിട്ടുന്നില്ല, എത്രനാൾ ഇവിടെ കയറി ഇറങ്ങേണ്ടി വരും, എനിക്ക് എന്ന് നാട്ടിലെത്താനാകും, ഈശ്വരാ എന്റെ മോളുടെ കല്ല്യാണം എന്റെ കുടുംബത്തിന്റെ പ്രതീക്ഷ, എത്ര നാളായി ഞാനെന്റെ ശാരദെയേയും മക്കളേയും കണ്ടിട്ട്, ഹ്രദയം വിണ്ടു കീറുന്നുണ്ട്, തല പൊട്ടിപൊളിയുന്നുണ്ട്, മുഖം പൊത്തിപിടിച്ച് ഒന്ന് കരഞ്ഞെങ്കിലോ എന്ന് പോലും തോന്നുന്നുണ്ട്,

നിനച്ചിരിക്കാതെ ഒരു കൈ ദിവാകരേട്ടന്റെ തോളിൽ വന്നു തട്ടി, മുഖം ഉയർത്തി നോക്കി സുമുഖനായ ഒരു 40 കാരൻ ‘ക്യാ ഹെ ബായ് കുച്ച് മുശ്‌ഖിൽ ഹെ..’
ദിവാകരേട്ടൻ അദ്ദേഹത്തോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു, അദ്ദേഹം പറഞ്ഞു ‘നൊ പ്രോബ്ളം, തും ഫിക്കർ മത്ത്‌കരൊ’, അദ്ദേഹം പേപ്പേർസെല്ലാം വാങ്ങി അകത്തേക്ക് പോയി, കുറെ കഴിഞ്ഞ് അദ്ദേഹം തിരിച്ചു വന്നു എന്നിട്ട് പറഞ്ഞു ‘നൊ പ്രൊബ്ളം, എല്ലാം ശരിയാകും നിങ്ങൾ നാട്ടിൽ പോകാനുള്ള ടിക്കറ്റ് എടുത്തോളു, ആ ടിക്കടുമായ് വന്ന് ഇവിടെ റിപ്പോർട്ട് ചെയ്താൽ മതി, കാര്യങ്ങളെല്ലാം എർപ്പാടിക്കിയിട്ടുണ്ട്, ഒക്കെ.. ഡോണ്ട് വറി..’ അദ്ദേഹം യാത്ര പറഞ്ഞിറങ്ങുമ്പോൾ പേഴ്‌സിൽ നിന്നും അദ്ദേഹത്തിന്റെ കാർഡ് എടുത്ത് നല്കി ‘ ഇഫ് യു വാണ്ട് എനി ഹെല്പ്, കാൾ മി,,,’.

ദിവാകരേട്ടൻ ആ കാർഡിലേക്ക് നോക്കി നിന്നു.. ‘ക്രിസ്റ്റഫർ’ മെമ്പർ ഓഫ് മൈഗ്രേറ്റഡ് ലേബർ സർവീസ് സൊസൈറ്റി.

ദൈവം ഇങ്ങനെയാണ്‌ പരീക്ഷിച്ച് കൊണ്ടേ ഇരിക്കും, ദുരിതം നല്കി മനസ്സ് വെന്ത് പാകമാകുമ്പോൾ എന്തെങ്കിലും ആശ്വാസം കണ്ടെത്തി തരും, അതെ ‘ക്രിസ്റ്റഫർ’ ദൈവം നല്കിയ ആശ്വാസം.

ഇനി കമ്പനി ഓഫീസിൽ പോകണം, ഇന്നിനി നടക്കില്ല, രാവിലെ മുതലുള്ള അലച്ചിലാണ്‌ സമയം 4 മണിയാകുന്നു, ഒന്നും കഴിച്ചിട്ടില്ല, നല്ല വിശപ്പുണ്ട്, കമ്പനി ഒഫീസിൽ നാളെ പോകാം, ടിക്കറ്റിന്റെ കാര്യം സംസാരിക്കണം 15ആം തിയ്യതിക്ക് ടിക്കറ്റ് എടുപ്പിക്കണം അതിന്‌ മുമ്പ് കുറച്ച് കാര്യങ്ങൾ ഇവിടെ ചെയ്ത് തീർക്കനുണ്ട്, ഒന്ന് രണ്ട് പേർക്ക് കടമുണ്ട്, കോൾഡ് സ്റ്റോറിലെ പറ്റ് തീർക്കണം, വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുന്നതല്ലെ അത്യാവശ്യം കുറച്ച് സാധങ്ങൾ വങ്ങണം, എല്ലാത്തിനും പണം വേണം, സാലറി മേടിക്കണം, പിന്നെ 25 വർഷത്തെ സർവീസ് മണി, ലീവ് സാലറി, ഇന്റമിനിറ്റി എല്ലാം കിട്ടുമായിരിക്കും.

ബസുകൾ മാറി കേറി താമസ സ്ഥലത്ത് എത്തുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു, ഭാഗ്യത്തിന്‌ സഹ മുറിയൻ മധു ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു, കയ്യും മുഖവും കഴുകി വന്നിരുന്ന് ഭക്ഷണം കഴിച്ചു, ഒരു ആശ്വാസം തോന്നുന്നു, ക്രിസ്റ്റഫറെ ഒന്നു വിളിക്കണം, ഒരു നന്ദി വാക്കു പോലും അദ്ദേഹത്തോട് പറഞ്ഞില്ലലൊ, അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു, ആകുലത നിറഞ്ഞതായിരുന്നു.

സാവകാശം കട്ടിലിൽ വന്നിരുന്നു, സമാധന പൂർവം മൊബയിൽ എടുത്ത് ക്രസ്റ്റഫറിന്റെ നബർ അദ്ദേഹം തന്ന വിസിറ്റ് കാർഡിൽ നോക്കി അമർത്തി, ഹലൊ.. ക്രിസ്റ്റഫർ സർ, മെം ദിവാകരൻ ബാത്ത്‌കർത്താഹെ...

ക്രിസ്റ്റഫറിനോട് വേണ്ടുവോളം നന്ദി പറഞ്ഞു പ്രകടിപ്പിച്ചു, അപ്പോഴാണ്‌ അദ്ദേഹം ഒരു കാര്യം കുടി ഓർമ്മിപ്പിക്കുന്നത്, എമിഗ്രേഷനിൽ പണം അടയ്കേണ്ടി വരും 100 ദിനാർ കരുതിക്കൊ. നിങ്ങളുടെ വിസയുടെ ഇത്രയും നാളത്തെ ഫൈൻ വളരെ വലിയ തുകയാണ്‌ പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ഇളവ് ലഭിക്കും ഏതായാലും 100 ദിനാർ വരും..

പിറ്റേന്ന് രാവിലെതന്നെ ഓഫീസിലെത്തി, സെക്രട്ടറിയോട് കാര്യങ്ങൾ വിശദമാക്കി, സെക്രട്ടറി ഫോണിൽ അർബാബുമായി സംസാരിച്ചു അതിനുശേഷം കിട്ടിയ മറുപടി വൈകുന്നേരം വീണ്ടും വരണം അപ്പോൾ ടിക്കറ്റും പണവും തരാം എന്നായിരുന്നു, തിരിച്ചു പോന്നു മുറിയിൽ കഴിച്ചു കുട്ടി, വൈകുന്നേരം ഓഫീസിലെത്തിയപ്പോൾ ടിക്കറ്റ് റെഡിയായിരുന്നു, കിട്ടിയ പണം എണ്ണി നോക്കിയപ്പോൾ ഒന്നര മാസത്തെ ശമ്പളവും പിന്നെ എമിഗ്രേഷനിൽ അടയ്ക്കാനുള്ള നൂർ ദിനാർ അധികവുമുണ്ട്,അപ്പോൾ എന്റെ 25 വർഷത്തെ ലീവ് സാലറി, ഇന്റമിനിറ്റി, സർവീസ് മണി അതിനെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അതെല്ലാം നാട്ടിൽ പോകുന്ന ദിവസം തരും എന്നാണ്‌ അർബാബ് പറഞ്ഞിരിക്കുന്നതത്രെ..
കഥ തുടരും... 

ഭാഗം 6
ഏതായാലും അര്‍ബാബിനെ ഫോണില്‍ വിളിച്ചു, 'മാഫി മുശ്‌ഖില്‍ ഡിവാകറാ... നിന്റെ പണം 15നു തരാം, നിന്റെ ഫ്ലൈറ്റ്‌ ടൈം രാത്രിയല്ലെ, നീ രാവിലെ എമിഗ്രേഷനില്‍ പോയി എല്ലാം ശരിയാക്കിയതിനു ശേഷം ഓഫീസിലേക്ക്‌ വരു, നിന്റെ പണം തരാം, ഇന്ന് തന്നെ നിന്റെ പണം മുഴുവന്‍ തരണം എന്ന് വിചാരിച്ചതായിരുന്നു, സാധിച്ചില്ല, വിചാരിച്ച ഒരു പേമന്റ്‌ കിട്ടിയില്ല, നിനക്കറിയാമല്ലൊ ഇപ്പോഴത്തെ അവസ്ഥ ബിസിനസ്‌ വളരെ മോശമാണ്‌, എന്നാലും നിന്റെ പണം മുഴുവന്‍ ഞാന്‍ തരും 25 വര്‍ഷം എന്റെ കുടെ ജോലി ചെയ്തതല്ലെ..'

ടിക്കറ്റ്‌ എടുത്ത ശേഷം എമിഗ്രേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യനാണ്‌ ക്രിസ്റ്റഫര്‍ പറഞ്ഞിരുന്നത്‌, അതിനാല്‍ വീണ്ടും എമിഗ്രേഷനില്‍ പോകേണ്ടി വന്നു, 15നു വീണ്ടും വരണം എന്ന് അവര്‍ അറിയിച്ചു.

ഇന്ന് തിയ്യതി 13 ഇനി സമയം അധികമില്ല കാര്യങ്ങളെല്ലാം പെട്ടന്ന് തീര്‍ക്കണം, അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഗല്ലികളിലെ കടകളിലും സുപ്പര്‍മാക്കറ്റുകളും കയറി ഇറങ്ങി, പിന്നെ കടം വാങ്ങിയ ചെറിയ ബാധ്യതകള്‍ എല്ലാം തീര്‍ത്തു, കോള്‍ഡ്‌ സ്റ്റോറിലെ കടവും തീര്‍ത്തു, തിരിച്ച്‌ താമസ സ്ഥലത്ത്‌ എത്തിയപ്പോള്‍ പോക്കറ്റ്‌ കാലിയായി കിട്ടിയ പണമെല്ലാം തീര്‍ന്നു, എമിഗ്രേഷനില്‍ അടയ്ക്കാനുള്ള 100 ദിനാര്‍ മാത്രം മിച്ചമുണ്ട്‌.

നിബു വിളിച്ചിട്ടുണ്ടായിരുന്നു മുറിയിലേക്ക്‌ വരുന്നുണ്ട്‌ എന്ന് പറഞ്ഞിരുന്നു, പറഞ്ഞതുപോലെ അവന്‍ വന്നു , നിബുവും മധുവും കുടി കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയില്‍ സാധനങ്ങള്‍ അടുക്കിവെച്ച്‌ ഭദ്രമായി കെട്ടി വെച്ചു, അതിനു ശേഷം ദിവാകരേട്ടനെ നിബു സ്വകാര്യമായി വിളിച്ചു എന്നിട്ട്‌ ചോദിച്ചു.

'എന്താണ്‌ ഇനി പ്ലാന്‍, നാട്ടില്‍ ചെന്നിട്ട്‌ എന്തു ചെയ്യാനാണ്‌ പരിപാടി, തിരിച്ച്‌ ഇങ്ങോട്ട്‌ വരാന്‍ പറ്റില്ലലൊ... '

ദിവാകരേട്ടന്റെ മറുപടി പെട്ടന്നായിരുന്നു ' ഒരു പ്ലാനുമില്ല നിബു, എനിക്കറിയില്ല, എന്റെ തലയിലിപ്പോള്‍ മോളുടെ കല്ല്യാണക്കാര്യം മാത്രമെ ഉള്ളു, പിന്നീടുള്ളതെല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ, കംബനിയില്‍ നിന്ന് കിട്ടാനുള്ള തുകയെല്ലാം കിട്ടുമെങ്കില്‍ ആശ്വാസമാകും, നാട്ടില്‍ ചെറിയ കടയൊ മറ്റൊ തുടങ്ങാം.

യാത്ര പറഞ്ഞിറിങ്ങുമ്പോള്‍ അവന്‍ പോക്കറ്റില്‍ കുറച്ച്‌ നോട്ടുകള്‍ തിരുകി വെച്ചു തന്നു, വേണ്ട എന്ന് എത്ര നിര്‍ബദ്ധിച്ചിട്ടും കാര്യമുണ്ടായില്ല, അവന്‌ മറ്റന്നാള്‍ എന്നെ യാത്രയാക്കാന്‍ വരാന്‍ പറ്റില്ലത്രെ, ജോലിയുണ്ടത്രെ.

അന്നത്തെ ദിവസം അങ്ങിനെ, കഴിഞ്ഞു പിറ്റേന്ന് വളരെ വൈകിയാണ്‌ എഴുന്നേല്‍ക്കുന്നത്‌, നാളുകള്‍ക്ക്‌ ശേഷമാണ്‌ ഇത്ര ദീര്‍ഘമായി ഉറങ്ങുന്നത്‌, ഇന്ന് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല, മനസ്സിന്‌ സമാധാനമുണ്ട്‌, കുറച്ച്‌ പേരൊട്‌ വിളിച്ച്‌ യാത്ര പറയാനുണ്ട്‌, നാട്ടില്‍ വിളിച്ച്‌ കാര്യങ്ങളെല്ലാം എര്‍പ്പാടാക്കണം, വെളുപ്പിന്‌ നാട്ടില്‍ ലാന്റ്‌ ചെയ്യും, എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ശാരദയും മക്കളും ഉണ്ടാകണം, അവര്‍ എയര്‍പ്പോര്‍ട്ടിലേക്ക്‌ വരാന്‍ അജയന്റെ കാര്‍ എല്‍പ്പിച്ചാല്‍ മതി അവനാണങ്കില്‍ നല്ല വിനയമുള്ള പയ്യനാണ്‌..

അന്നത്തെ അത്താഴത്തിനു ശേഷം ഒരു ബീഡിയും പിടിപ്പിച്ച്‌ മുറിക്ക്‌ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ കൈ തലയ്ക്ക് താങ്ങ് നല്കി ചരിഞ്ഞു കിടന്നു, ആകാശത്തിന്റെ അനന്ദതയില്‍ കണ്ണും നട്ട്‌ അങ്ങിനെ കിടക്കുമ്പോള്‍ എന്തൊക്കെയൊ മാറി നീങ്ങുന്ന അവ്യക്തമായ കാഴ്ച്ച കാണാം, ദിവാകരേട്ടന്‍ ഒരു നെടുവീര്‍പ്പിട്ടു, കൊഴിഞ്ഞു തീരാറായ ജന്മം, എന്തൊക്കെ അനുഭവിച്ചു തീര്‍ത്തു, എല്ലാം ഒര്‍ത്തെടുത്ത്‌ എഴുതുകയാണെങ്കില്‍ ഒരു നോവല്‍ എഴുതാം, ഉള്ളില്‍ ഒരു പരിഹാസ ചിരി പൊട്ടി, എഴുതുന്ന ആരെങ്കിലോടും നോവല്‍ എഴുതാന്‍ പറയണം, പണ്ടൊക്കെ കുറച്ചൊക്കെ വായിക്കുമായിരുന്നു, മെഴുക്കു പുരട്ടിയ ഭാഷയില്‍ എഴുതുന്ന കഥയേക്കാല്‍ എനിക്കിഷ്ടം നഗ്ന ജീവിതം ലളിത ഭാഷയില്‍ വായിക്കുന്നതാണ്‌.

പട്ടിണി പരിവട്ടമായ കുട്ടിക്കാലം, 3 പെങ്ങന്മാര്‍ക്ക്‌ കുടി ഒരാങ്ങള, അതിനാല്‍ ചെറുപ്രായത്തിലെ വേല ചെയ്യാന്‍ ഇറങ്ങേണ്ടി വന്നു, അച്ചന്‍ രോഗിയായിരുന്നു അച്ഛന്റെ ചികിത്സയ്ക്കായ്‌ പണത്തിനു വേണ്ടി ചെയ്യാത്ത ജോലികളില്ല, അവസാനം ബോംബയിലേക്ക്‌ വണ്ടി കയറി, അവിടെ ബീച്ചില്‍ ഇളനീര്‍ കച്ചവടം നടത്തി പണമുണ്ടാക്കി അങ്ങിനെ അവിടെ നിന്നും ഒരു റിക്രൂട്ട്‌ മെന്റ്‌ എജന്റ്‌ വഴി കയറിപ്പോന്നതാണ്‌ ഗല്‍ഫില്‍, ഇവിടെ നിന്ന് സംബാദിച്ചതെല്ലാം പെങ്ങന്മാരുടെ കല്ല്യാണങ്ങള്‍ക്കായിരുന്നു, അതിനിടയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു, അമ്മ വീട്ടില്‍ ഉണ്ട്‌, വയസ്സ്‌ അധികമായതിനാല്‍ ഒര്‍മ്മ ശകതി നഷ്ടപ്പെട്ടു, കുട്ടിയെ നോക്കുന്ന പോലെ ശാരദ അമ്മയെ പരിപാലിക്കുന്നുണ്ട്‌.

സഹോദരിമാര്‍ സുഖമായി ജീവിക്കുന്നു, അതൊരു ആശ്വാസം, അവര്‍ പാവങ്ങള്‍ ആകെ ഉള്ള കുടുമ്പസ്വത്ത്‌ എന്റെ പേര്‍ക്ക്‌ എഴുതി നല്‍കി, കുടുമ്പ സ്വത്ത്‌ എന്ന് പറയാവുന്നത്‌ 15 സെന്റും ഒരു കുടിലും അന്നത്തെ മണ്‍ കട്ടകള്‍ കൊണ്ട്‌ കെട്ടി പൊക്കിയ ചെറിയ ഒരു ഓലപുര, അത്‌ പൊളിച്ച്‌ പുതിയ ഒരു ചെറിയ വീട്‌ പണിയാന്‍ ശ്രമിച്ചു, അത്‌ ഇപ്പോഴും പണി തീരാത്ത വീടായി നില്‍ക്കുന്നു..

ഭാഗം 7

പിറ്റേന്ന് അതിരാവിലെ തന്നെ എമിഗ്രേഷനിൽ എത്തി, കാത്തിരിക്കാൻ പറഞ്ഞിരിക്കുകയാണ്‌, അതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 2 ആകുന്നു, ഇവിടന്നുള്ള കാര്യങ്ങൾ കഴിഞ്ഞ് വേണം കംബനി ഓഫീസിലെത്താൻ, കിട്ടാനുള്ള പണം വാങ്ങണം എന്നാലെ ഉദ്ദേശിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താൻ സാധിക്കുകയുള്ളു. 

ഒരു മണിക്കുർ കുടി കഴിഞ്ഞപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, സ്പോൺസറെ കുറിച്ച് വല്ല പരാധി ഉണ്ടെങ്കിൽ ബൊധിപ്പിക്കാൻ ആവശ്യപ്പെട്ടു, ഒരു പരാധിയുമില്ല എന്ന് പറഞ്ഞു, ഇനി എന്ത് പരാധി, എങ്ങിനെയെങ്കിലും നാട്ടിൽ എത്തണം, ആ ചിന്ത മാത്രമെ ഉള്ളു, അവർ കുറെ പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങി, അതിനു ശേഷം കൗണ്ടറിൽ പോയി പണം അടച്ചു തിരിച്ചു വരാൻ ആവശ്യപ്പെട്ടു, 90 ദിനാർ അടയ്ക്കേണ്ടി വന്നു, തിരിച്ച് വന്നപ്പോൾ വീണ്ടും കാത്തിരിക്കാൻ പറഞ്ഞു. 

മണിക്കുറുകൾ കൊഴിയുന്നു, അപ്പോഴാണ്‌ സമയം നൊക്കുന്നത് ദൈവമെ സമയം 12 മണിയാകുന്നു 12.30 ന്‌ കംബനി ഓഫീസ് അടയ്ക്കും ഉച്ചയ്ക്ക് ബ്രേക്ക് ടൈം ആണ്‌, അത് കഴിഞ്ഞ് 3.30 നെ തുറക്കു പിന്നെ 6 മണി വരെ ഉള്ളു, അർബാബിനെ ഒന്ന് മൊബൈലിൽ വിളിച്ചു, ‘ഡിവാകറാ , മാഫി മുശ്ഖിൽ... ഓഫീസ് സമയം കഴിഞ്ഞാലും ഞാൻ നിന്റെ താമസ സ്ഥലത്ത് പണം എത്തിക്കും, ഡൊണ്ട് വറി..“ 

ഫ്ളൈറ്റിന്റെ സമയം രാത്രി 11 മണി ആണ്‌, 3 മണിക്കുർ മുമ്പ് ഏയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം എന്നാണ്‌, അതിനാൽ 8 മണിക്ക് എയർപോർട്ടിൽ എത്തിചേരണം, മധു ഒരു ടാക്സി 7 മണിക്ക് എർപ്പാടാക്കിയിട്ടുണ്ട്, ഇവിടുത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ഇനി എപ്പോഴാണാവൊ താമസ സ്ഥലത്ത് എത്താൻ പറ്റുക. 

ഒരു മണിയായപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, ഒരു പോലീസ് കാരൻ ദിവാകരേട്ടനെ ഒരു പ്രതേക മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടെ ചെന്നപ്പോൾ രണ്ട് പേർ കുടി അവിടിരിക്കുന്നു, പരിചയപ്പെട്ടു, മലയാളികളാണ്‌ തന്നെ പോലെതന്നെ നാട്ടിൽ പോകാൻ വന്നവർ, കുറച്ച് കഴിഞ്ഞ് ഒരു പോലീസ് കാരൻ വന്നു, അയാളുടെ കയ്യിൽ വിലങ്ങുകൾ... 

അയാൾ മറ്റ് രണ്ട് പേരേയും വിലങ്ങണിയിച്ചു, അവസാനം അയാൾ ദിവാകരേട്ടന്റെ അരികിലെത്തി കൈകൾ നീട്ടാൻ ആവശ്യപ്പെട്ടു, ഉള്ളിൽ ഒരു അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നു, എന്താണ്‌ സംഭവിക്കുന്നത് എന്നറിയില്ല, യാന്ത്രികമായി കൈകൾ നീട്ടി, പൊലീസ് കാരൻ വിലങ്ങണിയിച്ചതിനുശേഷം അവിടെ നിന്നും പോയി. 

ഇതിലും വലിയ ആത്മനിന്ദ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല, ഇതിലും വലിയ മാനക്കേട് അനുഭവിച്ചിട്ടില്ല, ജീവിതത്തിൽ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല, കഴിയുന്ന സഹായം ചെയ്തിട്ടെ ഉള്ളു, എന്നിട്ടും എന്തിനീ വിധി, ഒരു കുറ്റവാളിയെ പോലെ കയ്യിൽ വിലങ്ങും അണിഞ്ഞ്, തൊണ്ട വരളുന്നു, ശരീരം തളരുന്നു.. 

ദിവാകരേട്ടൻ അവിടെ തളർന്നിരുന്നു, ഇ ഞെട്ടലിൽ നിന്നും മുക്തമാകുന്നില്ല, എങ്കിലും കുടെ ഉള്ളവരോട് കുറച്ച് വെള്ളം വേണം എന്ന് പറഞ്ഞു, അവർ കാവൽ നില്ക്കുന്ന പോലീസ് കാരനെ അറിയിച്ചു, അയാൾ വെള്ളം ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. 

വെള്ളം കുടിച്ച് ദിവാകരേട്ടൻ കുടെ ഉള്ളവരുടെ മുഖത്തേക്ക് നോക്കി, അവർ ആശ്വസിപ്പിച്ചു, വയ്യ അല്ലെ.. അസുഖം വല്ലതും ഉണ്ടൊ, ഇനി വയ്യങ്കിലും അത് പുറത്ത് കാണിക്കണ്ട, നാട്ടിൽ പോകുന്നത് മുടങ്ങും, നമ്മളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കയാണ്‌, ഇനി ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കും, അതിനു ശേഷം അവർ തന്നെ എയർപ്പോർട്ടിൽ കൊണ്ട് വിടും, പിന്നെ നേരെ നാട്ടിലേക്ക്... 

സത്യത്തിൽ ദിവാകരേട്ടനെ കുടുതൽ തളർത്തുകയായിരുന്നു അവരുടെ വാക്കുകൾ, ഇനി എന്തു ചെയ്യും, ഇത്രമാത്രം ജനങ്ങൾ കുടുന്ന എയർപൊർട്ടിൽ എന്നെ വിലങ്ങും അണിയിച്ച് കൊണ്ട് പോകുമൊ, ഞാൻ വാങ്ങി വെച്ച സാധങ്ങൾ, കമ്പനിയിൽ നിന്നും കിട്ടാനുള്ള പണം എല്ലാം നഷ്റ്റമാകും. 

വിലങ്ങണിയിച്ച കാരണം ഇരു കൈകൾ കൊണ്ട് വേണം മൊബൈൽ പിടിക്കാൻ, അർബാബിനെ വിളിച്ചതാണ്‌ ’ മാഫി മുശ്‌ഖിൽ ഡിവാകറാ... നിന്റെ പണം എയർപൊർട്ടിൽ കൊണ്ട് തരാം... 

മധുവിനെ വിളിച്ച് കാര്യം പറഞ്ഞു, സാധനങ്ങൾ എയർപോർട്ടിൽ എത്തിക്കാം എന്ന് മധു പറഞ്ഞു, നാട്ടിൽ പോകുമ്പോൽ ഉടുക്കാൻ വാങ്ങിയ പുതിയ പാന്റും ഷർട്ടും, പിന്നെ ചെരിപ്പും മുറിയിൽ തന്നെയാണ്‌, ആര്‌ കരുതി എന്റെ നാട്ടിലേക്കുള്ള യാത്ര ഇങ്ങനെ ആകും എന്ന്, ആരും ഒന്നും പറഞ്ഞില്ല.. 

എയർപോർട്ടിലേക്കുള്ള യാത്രയെ കുറിച്ച് ചിന്തിക്കാനെ സാധിക്കുന്നില്ല, വിലങ്ങും അണിഞ്ഞ് ജങ്ങൾക്കിടയിലൂടെ, ആലോചിക്കുംബോൾത്തന്നെ ഇപ്പൊത്തന്നെ ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. 

മനസ്സിൽ വന്ന ദൈവങ്ങളോടെല്ലാം പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു, ഇ അപമാനത്തിൽ നിന്ന് എന്നെ രക്ഷിക്കണേ.. 

ഒരു പോലീസ് കാരൻ വന്നു എല്ലാവരുടെയും കയ്യിലുള്ള മൊബൈലുകളെല്ലാം വാങ്ങി കൊണ്ട് പോയി, ഇനി ആരെയും വിളിക്കാൻ സാധിക്കില്ല. 

4 മണിയായപ്പോൾ ജഡ്‌ജിയുടെ മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടുന്ന ആചാരങ്ങളെല്ലാം കഴിഞ്ഞപ്പോൾ, പിന്നെ പൊലീസ് പുറത്തേക്ക് കുട്ടി കൊണ്ട് വന്ന് പുറത്തിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പിൽ കയറി ഇരിക്കാൻ പറഞ്ഞു, ആ ജീപ്പ് പോയത് ഒരു പോലീസ് സ്റ്റേഷനിലേക്കാണ്‌.. 

ഭാഗ്യം, സ്റ്റേഷനിലെ മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർ വിലങ്ങ് അഴിച്ചു, ഒരു ആശ്വാസം ദൈവങ്ങൾ പ്രാർത്ഥന കേട്ടു, പോലീസ് കാർ പറയുന്നത് ഇനി ഇവിടെ നിന്നും 8 മണിക്ക് എയർപോർട്ടിൽ എത്തിക്കും എന്നാണ്‌, ‘അപ്പോൾ അർബാബ് അവിടെ ഉണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട്, പണം തരാം എന്ന് പറഞ്ഞിട്ടുണ്ട്, മധു സാധനങ്ങൾ എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. 

എയർപോർട്ടിലേക്ക് പുറപ്പെടുംബൊൾ പിടിച്ച് വച്ചിരുന്ന മൊബൈൽ തിരിച്ച് കിട്ടി, 8 മണിക്ക് തന്നെ എയർപോർട്ടിൽ എത്തി ചേർന്നു, മധുവിനെ മൊബൈലിൽ വിളിച്ചു, മധു പെട്ടിയുമായി അവിടെത്തന്നെ ഉണ്ടായിരുന്നു, അർബാബിന്റെ മൊബൈലിൽ വിളിച്ചു, മറുപടി പെൺശബ്ദത്തിലുള്ള സന്ദേശമാണ്‌... ലായുമ്‌ഖിനു.... ദ നബർ യു അർ ഡയൽഡ് ഇസ് സ്വിച്ചിട് ഒഫ്.... 

കുടെ നില്ക്കുന്ന പോലീസ്‌കാരൻ ധ്രതികുട്ടി.. യാ.. അള്ളാ റുഹ് ലാ.. (വേഗം പോകു... 

ദിവാകരേട്ടൻ മറ്റൊരു മഹാ പ്രപഞ്ചത്തിന്റെ കവാടത്തിലേക്കെന്നോണം എയർപൊർട്ടിനുള്ളിലേക്ക് കടന്നു. 
======================================

ടി.എസ്. നദീർ

ചൊവ്വാഴ്ച

പുതിയ ഭരണാധികാരികൾ വീണ്ടും വരും...

ഇലക്ഷൻ കോലാഹലങ്ങൾ കഴിഞ്ഞു, ദിവസങ്ങൾക്കുള്ളിൽ പുതിയ ഭരണാധികാരികൾ അധികാരത്തിൽ വരും എന്നാലും എല്ലം പഴയപടി തന്നെ ആയിരിക്കുമൊ, സമരങ്ങളും, വിപ്ളവങ്ങളും,ഹർത്താലും അടിച്ചമർത്തലുകളും, ഗ്രൂപ്പിസവും, ചാക്കിടലും ഇതെല്ലാം കഴിഞ്ഞ് ഭരിക്കാൻ സമയം കുറവ്, കേരളം ഇപ്പോഴും മനുഷ്യന്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല പട്ടണങ്ങളും, കവലകളും ചീഞ്ഞു നാറുന്നു അതിന്‌ മേലെയാണ്‌ ഇപ്പോൾ വികസനത്തിന്റെ പട്ടു വിരിക്കുന്നത്.

പരിപ്രേഷ്യ പരമായും സൈദ്ധാന്തികമായും വിഭാവനം ചെയ്ത ഭുപരിഷ്കരണം വഴി കിട്ടിയ ഭുമിയിലെ വിള നശിച്ച് മധ്യ വർഗ്ഗ കർഷകനും, തൊഴിലാളികളൂം ആത്മഹത്യ ചെയ്യുന്നു , പട്ടിണിയും രോഗവും ആദിവാസികളെ വലയ്ക്കുന്നു പരിതസ്ഥിതി കീറി മുറിക്കപ്പെടുന്നു, രാഷ്ടിയവും, പെണ്‌വാണിഭവും, ആതുര സേവനവും, വിദ്യാഭ്യാസവും, സംസ്ക്കാരികവും, മാഫിയ വ്യവസായങ്ങളാകുമ്പോൾ, കിടപ്പാടമില്ലാതെ, വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ ദുർബല വിഭാഗങ്ങൾ വലയുന്നു, കേരളം ഇന്ന് നേരിടുന്ന പ്രതിസൻഡികൾക്ക് പരിഹാരം കാണുന്നതിന്‌ വേണ്ടത് ഭാവനയും ഇച്ഛാശകതിയുമുള്ള ഭരണാധികാരികളെയാണ്‌.

ഉപഭോഗ സംസ്ഥാനം എന്ന ലേബലിൽ നിന്ന് നമ്മെ രക്ഷിക്കാൻ, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കാർഷിക വിപ്ളവത്തിന്‌ സമയമായിരിക്കുന്നു, കീടനാശിനികൾ പച്ചക്കറിയിലൂടെ ജനത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുമ്പോൾ പള്ള വീർപ്പിക്കുന്നത് അന്താരാഷ്ട്ര മെഡിസിൻ ലോബികൾ ആണന്ന് എല്ലാവർക്കും അറിയാമെങ്കിലും ഫലപ്രദമായ ഉപായം കണ്ടെത്താനാകാതെ ഉഴലുന്നു ഭരണ സംവിധാനം, നമ്മുടെ പ്രധാന പ്രശ്നങ്ങളൊന്നായ ഊർജോത്പാദനത്തിന്റെ കാര്യത്തിൽ നിർജീവമായ നിലപാടുകൾ മാറ്റി വൈദ്യുതി ഉല്പാദനത്തിനുള്ള സാങ്കേതിക സാധ്യതയെ കുറിച്ച് കൂടുതൽ പരീക്ഷിക്കേണ്ടിയിരിക്കുന്നു, കേരളത്തിലുടനീളം മിനി ടെർമിനിലുകൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു,

വിവാദങ്ങൾ ഇല്ലാതെ കേരളത്തിന്റെ റോഡുകളെ സംരക്ഷിക്കാൻ സാധിക്കില്ലെ, ഹൈവെ വിവാദങ്ങൾക്ക് മുന്‌മ്പെ നിലവിലുള്ള പാതകൾ മഴയിൽ തകരാത്ത രീതിയിലുള്ള ടാറിങ്ങിന്‌ എത് നിയമ സംവിധാനത്തിന്റെ പോരായ്മയാണുള്ളത്, കക്ഷി രാഷ്‌ട്രിയത്തിന്റെ ഇത്തിൾ കണ്ണി വക്താക്കൾ പടുന്യാങ്ങൾ നിരത്തി വാചാലരാകുന്നത് കാണുമ്പോൾ ചിരിയാണു വരുന്നത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഒരോ പഞ്ചായത്തിലും ത്രി ഇൻ വൺ പ്രത്യക കൗണ്ടർ സ്ഥാപിക്കുക വഴി പോലിസ് സെൽ, എഡ്യുക്കേഷൻ സെൽ, മെഡിക്കൽ ആന്റ് പബ്ളിക് റിലേഷൻ സെൽ എന്നിവ ഉൾപ്പെടുത്തി കോണ്ടുള്ള കംബ്യുട്ടറൈസ്ഡ് സെൽ കൂടുതൽ ഗുണപ്രദമല്ലെ, തൊഴിൽ രഹിതർക്ക് കൂടുതൽ തൊഴിലവസരം കിട്ടില്ലെ, ക്രിമനൽസിനെ നിയന്ത്രിക്കാനും, ആരോഗ്യ രംഗത്ത് ശക്തമായ ബോധ വത്കരണത്തിനും,കൂടുതൽ സഹായം ജനങ്ങളിലെത്തിക്കാനും സാധിക്കില്ലെ, ഗ്രാമത്തിലെ പഗത്ഭരായ പൗരന്മാരെ കണ്ടെത്താൻ സഹായകമാകില്ലെ, വിദ്യഭ്യാസം, കായികം, സാങ്കേതികം, ശാസ്ത്രം എന്നീ മേഖലകളിൽ പുതു തലമുറയ്ക്ക് വഴി കാട്ടിയാവില്ലെ, ദുർബല വിഭാഗങ്ങളുടെ വിദ്യഭ്യാസത്തിനും, വിവാഹത്തിനും, ചികിത്സക്കും സഹായമെത്തിക്കാൻ സാധിക്കില്ലെ.

ഏത് ജോലിക്കും മാന്യത നല്കുന്ന സമൂഹത്തെ സ്രഷ്ടിക്കാൻ ബോധ പൂർവമായ ശ്രമം നടത്തുന്ന തൊഴിലധിഷ്ടിത വിദ്യായലങ്ങൾ കുടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു, ഒരോ വിദ്യാലയങ്ങളൂം കർമ്മ നിരതമായ സാംസ്ക്കാരിക കേന്ദ്രങ്ങളായി മാറേണ്ടിയിരിക്കുന്നു, പരിതസ്ഥിതിക്ക് കോട്ടം തട്ടാത്ത IT വിപ്ളവത്തിന്‌ സത്വര നടപടികളുണ്ടായില്ലങ്കിൽ, ആഗോള വത്ക്കരണം നമ്മെ പിൻ ബെഞ്ചിൽ ഇരുത്തും.

മണ്ണും പുഴയും കടലും സംരക്ഷിക്കാൻ പ്രത്യാക കർമ്മസേനയുടെ സേവനം ആവശ്യമായ് വന്നിരിക്കുന്നു, കുടി വെള്ള പദ്ധതികൾ, റോഡുകൾ, പാലങ്ങളും ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചറിന്റെ സംരക്ഷണവും, പരിപാലനവും, ഒരോ നിമിഷത്തിനും വില നല്കി കൊണ്ടുള്ള വേഗതയിൽ നടപ്പിലാക്കി കിട്ടാൻ ജനം കാത്തിരിക്കുന്നു.

സർക്കാർ ആശുപത്രികളിലെ ശോചനീയാവസ്ഥ പത്ര താളുകളിൽ സ്ഥിരം വാർത്തയാണ്‌, അഴിമതി കഥകൾ ചർച്ച ചെയ്യാനാണ്‌ ചാനലുകൾ കൂടുതൽ സമയവം ചെലവിടുന്നത്.

ഇനി വരുന്ന ഭരണാധികാരികൾ , ആരൊഗ്യ രംഗത്തും, സാമുഹ്യ രംഗത്തും, സാംസ്ക്കാരിക രംഗത്തും, കാർഷിക രംഗത്തും, ഇൻഫർമേഷൻ ടെക്ക്നോളജി രംഗത്തും, ശാസ്ത്ര രംഗത്തും, ഭരണ രംഗത്തും, സേവന രംഗത്തും, വിദ്യഭ്യാസ രംഗത്തും, എല്ലാം കഴിവ് തെളിയിച്ച പ്രഗത്ഭരായ, നിസ്വാർത്ഥരായ, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെയൊ, വിദഗ്ധരെയൊ കണ്ടെത്തി കർമ്മ നിരതരായവരുടെ പാനൽ ഉണ്ടാക്കി ശക്തമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

picture from http://askmeany.com/

വ്യാഴാഴ്‌ച

ആടു ജീവിതം കേട്ടെഴുത്ത്‌ ആയാലെന്താ കുഴപ്പം ... ?



അടുത്ത കാലത്ത്‌ മലയാള സാഹിത്യത്തില്‍ ചലനം സ്രഷ്ടിച്ച നോവലാണ്‌ ശ്രി.ബെന്യാമിന്‍ എഴുതിയ ആടുജീവിതം, ഇറങ്ങിയ കാലഘട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യാതിരുന്ന നോവല്‍ കാലക്രമേണ വായനക്കാരുടെ പ്രിയ നോവല്‍ ആയി മാറുകയും, കാലിക്കറ്റ്‌ സര്‍വ കലാശാല പാഠ പുസ്തകമാക്കുകയും, നോവലിന്‌ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയും ചെയ്തു, ഇ നോവലിപ്പോള്‍ സിനിമയാകാന്‍ പോവുകയാണ്‌, ബ്ലസിയുടെ സംവിധാനത്തില്‍ പ്രഥിരാജ്‌ നായകനാകുന്നു.

മരുഭൂമിയിലെ കഠിന ജീവിതം, ജീവിച്ച്‌ തീര്‍ത്ത്‌, ഇപ്പോള്‍ ബഹറയിനില്‍ ജോലിചെയ്ത്‌ കൊണ്ടിരിക്കുന്ന നജീബ്‌ എന്ന മനുഷ്യന്റെ അനുഭവങ്ങളെ തന്റെ ഭാവനാ ശെയിലിയിലേക്ക്‌ ലയിപ്പിച്ച്‌ ലളിത ഭാഷയില്‍ ശക്തമായ വൈകാരിക ചിന്ത അനുവാചകര്‍ക്ക്‌ അനുഭവഭേദ്യമാകുന്ന സ്വന്തമായി തീര്‍ത്ത ശൈലിയില്‍ തന്നെ ബെന്യാമിന്‍ ഇ നോവല്‍ അവതരിപ്പിച്ചിരിക്കുന്നു.

അടുത്തകാലത്ത്‌ മനോരമ ചാനലില്‍ ബെന്യാമിനെ കുറിച്ചുള്ള ഒരു പ്രോഗ്രാം കാണാന്‍ ഇടയായി, അതില്‍ പറയുന്നു ആടു ജീവിതം കേട്ടെഴുത്താണ്‌ എന്ന വിമര്‍ശനം നടത്തുന്നവര്‍ ഉണ്ട്‌ എന്നാണ്‌, വിമര്‍ശനങ്ങളുടെയും നിരുപണങ്ങളുടെയും അളവുകോല്‍ മാറ്റപ്പെടുന്ന ഇ കാലഘട്ടത്തെ കുറിച്ച്‌ ഞാനൊന്ന് ചിന്തിച്ച്‌ പോയി, എന്തോന്ന് വിമര്‍ശനമാണിത്‌, ഇതിനെ ഏത്‌ ഗണത്തില്‍ പെടുത്തും, നിരൂപണ സാഹിത്യത്തിന്റെ അയല്‍ വക്കത്ത്‌ പൊലും ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നാണ്‌ എന്റെ പക്ഷം.

ചുറ്റുപാടുകളെ നിരീഷിച്ച്‌ സ്വായത്തമാക്കുന്നുവനു മാത്രമെ നല്ല എഴുത്തുകാരന്‍ ആകാന്‍ സാധിക്കയുള്ളു, അതില്‍ പ്രകൃതിയും അതിലെ ജീവജാലങ്ങളുടെ ജീവിത സാഹചര്യങ്ങളും ഉള്‍പ്പെടുന്നു, സ്വ അനുഭവങ്ങളൊ സഹജീവിയായ മനുഷ്യന്റെ അനുഭവ പാഠങ്ങളൊ ആകാം എല്ലാ എഴുത്തുകാരും പങ്ക്‌ വെച്ചിട്ടുള്ളത്‌, അതിന്‌ അവര്‍ സംവദിക്കേണ്ടതുണ്ട്‌, അനുഭവസ്ഥരുമായൊ അല്ലങ്കില്‍ അതിനെ കുറിച്ച്‌ അറിയുന്ന മറ്റുള്ളവരുമായൊ.

വായനയിലൂടെ ലഭിക്കുന്ന ഭാഷാ ഞ്ജാനത്തിന്റെയും, ഭാവനാ ചാരുതയുടെയും അകമ്പടിയില്‍ എഴുത്ത്‌ കാരന്‍ താന്‍ നേടിയ അറിവിനെ, അനുഭവത്തെ പങ്ക്‌ വെയ്ക്കുന്നു, കേള്‍ക്കാതെയും, കാണാതെയും, വായിക്കാതെയും ആരും നല്ല എഴുത്ത്‌കാരാകുന്നുമില്ല.

ബെന്യാമിന്‍ നജീബിന്റെ ജീവിതം എഴുതുന്നതിന്‌ മുമ്പെ തന്നെ മരുഭൂമിയിലെ അങ്ങിനെ ഉള്ള ജീവിത അവസ്ഥയെ കുറിച്ച്‌ നമ്മളില്‍ കുറെ പേരെങ്കിലും കേട്ടിരിക്കാം, ഞാനും കേട്ടിട്ടുണ്ട്‌, എന്റെ ഒരു സുഹ്രത്ത്‌ അദ്ദേഹത്തിന്റെ ഒരു ബന്‍ഡുവിന്‌ ഉണ്ടായ അതേ അനുഭവം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌, പക്ഷെ അതൊരു നോവല്‍ ആക്കാനുള്ള പ്രതിഭ എനിക്കില്ല, ബെന്യാമിന്‌ അത്‌ ഉണ്ട്‌ അതുകൊണ്ട്‌ ആടുജീവിതം എന്ന പ്രശസ്ത നോവല്‍ പിറവിയെടുത്തു.

ബുധനാഴ്‌ച

വിഷു ആശംസകള്‍

ക്ഷേമൈശ്വര്യങ്ങളോടെ എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!


നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….
 

pictures from http://www.keralasmile.com/wp-content/uploads/2010/04/15233.jpg

വെള്ളിയാഴ്‌ച

അണ്ണാ ഹസാരെയ്ക്ക്‌ ഞങ്ങളുടെ ഐക്യദാര്‍ഡ്യം

ഗാന്‍ഡിജിയെ കുറിച്ച്‌ വായിച്ചും കേട്ടും മാത്രം അറിവുള്ള ഞങ്ങളുടെ തലമുറയ്കായ്‌ , ഇതാ വീണ്ടും ഗന്‍ഡിജി പുനര്‍ജനിച്ചിരിക്കുന്നു, അണ്ണാ ഹസാരെ, ഇന്ത്യന്‍ ജനാധി പത്യത്തെ പിടികൂടിയ അഴിമതി എന്ന പണാധിപത്യത്തിനെതിരെ ഗാന്‍ഡിയന്‍ സമരമുറ ആരംഭിച്ച അങ്ങേയ്ക്ക്‌ പ്രണാമം.


സമഗ്ര  ലോക്പാല്‍ ബില്ല് അവതരിപ്പിക്കാന്‍ എന്തിന്‌ ഗവണ്‍മന്റ്‌ മടികാണിക്കണം, അനാവശ്യ വാശി കാണിച്ചാല്‍ ദോഷം മുന്നണിക്ക്‌ തന്നെ യാതൊരു തര്‍ക്കവുമില്ല.

അണ്ണാ ഹസാരെയ്ക്ക്‌ ഞങ്ങളുടെ ഐക്യദാര്‍ഡ്യം.

വ്യാഴാഴ്‌ച

രാജു ഇരിങ്ങലിനോട്‌ ഒരു വിയോജനകുറിപ്പ്‌, മലയാളം മരിക്കുന്നില്ലേ..


മലയാളം മനുഷ്യന്‍ മറന്നു എന്നൊക്കെ ചില വയസ്സന്‍ ആല്‍മരങ്ങള്‍ പറയുന്ന പടുന്യായങ്ങളാണന്ന് രാജു ഇരിങ്ങല്‍ മനോരമ ഓണ്‍ ലൈനിലെ തന്റെ ഇന്റര്‍വ്യുവില്‍ പറയുന്നുണ്ട്‌ ,ഇന്റര്‍വ്യുവിന്റെ ലിങ്ക്‌ താഴെ..


മലയാളം മരിക്കുന്നു എന്നുള്ളത്‌ ഒരു വസ്തുതയാണ്‌, ഇനി വരുന്ന തലമുറകളിലൂടെ അത്‌ വ്യക്തമാകും, ഇന്നത്തെ യുവത്വത്തിന്‌ തന്നെ പല മലയാള വാക്കുകളുടെയും അര്‍ത്ഥം അറിയില്ല, ആൊഗലേയ ഭാഷയുടെ സ്വാധീനമാണ്‌ അതിന്‌ കാരണം എന്ന് പറയാമെങ്കിലും ഒരു ഭാഷയും വ്രത്തിയായി ഉപയോഗിക്കാന്‍ അറിയാത്ത ഷണ്ഡീകരിക്കപ്പെട്ട തലമുറയാണ്‌ ഉടലെടുക്കുന്നത്‌, നാട്ടിലിപ്പോള്‍ മലയാളം സ്ക്കൂളില്‍ കുട്ടികളില്ല, ഇംഗ്ലീഷ്‌ മിഡിയത്തിലാണ്‌ പഠനം, അതില്‍ അപാകതയൊന്നുമില്ല, നല്ലത്‌ തന്നെ പക്ഷെ അതോടൊപ്പം മാത്രഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ശിക്ഷണം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജു ഇരിങ്ങല്‍ പറയുന്നു മലയാളത്തില്‍ സാഹിത്യം എഴുതാന്‍ കാരണം അദ്ദേഹം ചിന്തിക്കുന്നത്‌ മലയാളത്തിലായത്‌ കൊണ്ടാണ്‌, അത്‌ തന്നെയാണ്‌ സത്യം, ഭാഷ എന്ന് പറയുന്നത്‌ മനുഷ്യന്റെ സ്വത്വമാണ്‌, ചിന്തയാണ്‌, സംസ്ക്കാരമാണ്‌, സ്വന്തം ഭാഷ നശിപ്പിച്ച്‌ മറ്റൊരു ഭാഷയിലേക്ക്‌ ചേക്കേറുമ്പോള്‍ അവന്‍ കത്തി വെക്കുന്നത്‌ സ്വന്തം സംസ്ക്കാരത്തെ തന്നെയാണ്‌, സ്വന്തം ഭാഷയെ നശിപ്പിക്കാതെ തന്നെ മറ്റ്‌ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ നമ്മള്‍ പഠിക്കേണ്ടിരിയിരിക്കുന്നു, വരും തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച

എന്താണ്‌ ബ്ലോഗിന്റെ ഗുണം.



വ്യക്തികളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വെബ്‌ സൈറ്റൊ അല്ലെങ്കില്‍ വെബ്‌ സൈറ്റിന്റെ ഭാഗമൊ ആണ്‌ ബ്ലോഗ്‌, അവരതില്‍ കവിതകളൊ കഥകളൊ ലേഖനങ്ങളൊ കാര്‍ട്ടൂണുകളൊ ചിത്രങ്ങളൊ വീഡിയൊകളൊ ഒക്കെ ചേര്‍ക്കുന്നു, വായനക്കാരുമായി സംവദിക്കുന്നു, 97ല്‍ jorn Berger ആണ്‌ Web log എന്ന് നാമകരണം ചെയ്യുകയും 99ല്‍ Even williams പിന്നീട്‌ blog എന്ന് short ചെയ്തു എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌, 2002നു ശേഷം political impact, bloggingല്‍ അലയടിച്ചു തുടങ്ങി, ഇപ്പോള്‍ main stream ശകതമായ political impact സ്രഷ്ടിച്ച്‌ കൊണ്ടിരിക്കുന്നു, രാഷ്ട്രിയക്കാരും സ്ഥനാര്‍ത്ഥികളും പ്രചരണത്തിനായും ബ്ലോഗ്‌ ഉപയോഗിക്കുന്നു, UK യിലെ Labour party MP , Tom watson ബ്ലോഗിലൂടെ ഇലക്ഷന്‍ പ്രചരണം നടത്തിയത്‌ വാര്‍ത്തയായിരുന്നു, ആദ്യമായി ഒരു national government ബൊഗിനെ official ആയി setup ചെയ്തത്‌ ഇസ്രായേല്‍ ഗവണ്‍മന്റ്‌ ആണ്‌, അവരുടെ foreign affairs ministry, Twitter ലൂടെ വാര്‍ വിത്ത്‌ ഹമാസ്‌ എന്ന സബ്ജെക്ടില്‍ micro blogging നടത്തി world wide press conference നടത്തിയിരുന്നു, അതിന്റെ ചൊദ്യോത്തരങ്ങള്‍ Israel politics എന്ന സൈറ്റില്‍ post ചെയ്തിരുന്നു.

2007 Dec ല്‍ Technorats എന്ന ബ്ലൊഗിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ 112 million ബ്ലോഗുകളെ track ചെയ്തു എന്നാണ്‌ കണക്ക്‌, 2009ന്‌ ശേഷം blogging impact കാരണം america യിലെ journalism industry യില്‍ പല newspaper corporation ന്‌ bankruptsy ആയികൊണ്ടിരിക്കുന്നു എന്ന് വാര്‍ത്ത വരുന്നു, ഇജിപ്ഷ്യന്‍ ബ്ലോഗര്‍ kareem amer എന്ന ബ്ലോഗര്‍ പ്രസിഡന്റ്‌ hosni mubarak ന്‌ എതിരെ എഴുതിയതിനാല്‍ 3 വര്‍ഷം ജയിലിലായി, മ്യാന്‍ മറില്‍ nag phone cutt എന്ന ബ്ലോഗര്‍ ഒരു Cartoon പൊസ്റ്റിയതിനാല്‍ ജയിലിലാണ്‌.

സത്യത്തില്‍ ഇ ബ്ലോഗിങ്ങിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ എനിക്ക്‌ ഒരു ബ്ലോഗര്‍ ആകണമെന്ന് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല, അത്‌ കൊണ്ട്‌ എന്ത്‌ ഗുണം എന്നായിരുന്നു എന്റെ ചിന്ത, കാക്കത്തൊള്ളായിരത്തി മുക്കോടി ബ്ലോഗുകള്‍ ഉണ്ട്‌ എന്നാണ്‌ അറിഞ്ഞത്‌, വമ്പന്‍ പുലികള്‍ വിലസുന്ന ബ്ലോഗ്‌ മേഘലയില്‍ എനിക്ക്‌ എന്ത്‌ കാര്യം, വെറുതെ സമയം കളയുന്ന ഏര്‍പ്പാട്‌, ആ നേരം വല്ല ഹരി ഹരനേയൊ, യേശുദാസിനെയോ, എം.ജി.ശ്രീകുമാറിനേയൊ, ചിത്ര ചേച്ചിയേയൊ, സുജ ചേച്ചിയേയൊ, വേണു ചേട്ടനെയൊ, ഒക്കെ കേട്ട്‌ മൂടി പുതച്ച്‌ കിടക്കാം, അതു തന്നെയാണ്‌ എന്നെത്തേയും എര്‍പ്പാട്‌, അത്‌ കൊണ്ട്‌ മടിയന്‍ എന്ന സ്ഥാനപ്പേര്‌ കല്‍പ്പിച്ച്‌ തന്നിട്ടുണ്ട്‌ ബന്‍ഡുക്കള്‍.

എഴുത്ത്‌ അസുഖം ഉള്ളതിനാല്‍, എഴുതി കൂട്ടുന്ന സംഭവങ്ങള്‍ ശേഖരിച്ച്‌ വെക്കാന്‍ ഒരിടം നല്ലതെന്ന് തോന്നി, സാധാരണ പല പല ഡയറികളിലും മറ്റുമാണ്‌ എഴുതിവെയ്കാറ്‌ പലതും മിസ്സായി, ഒരു ഒണ്‍ ലൈന്‍ ഡയറി നല്ലതെന്ന് തോന്നി, എനിക്ക്‌ തന്നെ ഇടയ്ക്ക്‌ സൈറ്റില്‍ കയറി വായിക്കാമല്ലൊ, സ്വയം കണ്ണാടി നോക്കി നില്‍ക്കുന്നത്‌ പോലെ, അതും ഒരു അസുഖമായിരിക്കാം. ഏതായാലും ബ്ലോഗെഴുത്ത്‌ തുടങ്ങി, അപ്പോഴുണ്ട്‌ പല പല വിമര്‍ശനങ്ങള്‍ വരുന്നു, അത്‌ കൊണ്ട്‌ ഒന്നു മനസ്സിലായി, ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ട്‌ എന്ന്, സന്തോഷം.

ആടു ജീവിതം എഴുതിയ ബെന്യാമിന്‍ പറയുന്നത്‌ അദ്ദേഹം എല്ലാ എഴുത്തും നടത്തുന്നത്‌ കംബ്യുട്ടറില്‍ തന്നെയാണെന്ന്, പേന തുബിലെ ആര്‍ദ്ര മൌനം എന്നൊന്നും പറയാന്‍ പറ്റില്ലത്രെ, ഫ്ലാറ്റ്‌ ജീവിതം നയിക്കുന്ന നമുക്ക്‌ കംബ്യുട്ടര്‍ തന്നെ ശരണം.

ബ്ലോഗിങ്ങിലൂടെ കിട്ടിയ ആത്മ നിര്‍വ്രതി:-
-------------------------------------
എന്റെ കൂടെ ജോലി ചെയ്യുന്ന ചന്ദ്രേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, നദീറെ ഇ പത്രങ്ങളിലൊക്കെ കാണുന്ന സഹായഭ്യാര്‍ത്ഥനകളില്‍ ചിലതിനൊക്കെ പണം അയക്കാറുണ്ട്‌, ചിലപ്പോള്‍ പിന്നെ അയക്കാം എന്ന് വിചാരിച്ച്‌ മാറ്റി വെക്കും, അപ്പോഴേക്കും ആ പത്രം മിസ്സായിരിക്കും അത്‌ കൊണ്ട്‌ അയക്കാന്‍ സാധിക്കാറില്ല എന്ന്,അത്‌ ശരിയെന്ന് സ്വ അനുഭവം എന്നെ തോന്നിപ്പിച്ചു, അത്‌ കൊണ്ട്‌ സഹായം എന്ന ലേബലില്‍ ഞാനീ ബ്ലോഗില്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിച്ചു, പക്ഷെ പത്രങ്ങളിലെ വാര്‍ത്തകളില്‍ പലതിനും അഡ്രസ്‌ പൂര്‍ണ്ണമായി കൊടുക്കുന്നില്ല, ആരെങ്കിലും സംശയം ചൊദിച്ചാല്‍ മറു പടിക്ക്‌ ഞാന്‍ ബുദ്ധിമുട്ടും.

റഫീന എന്ന കുട്ടിയുടെ ചികിത്സാര്‍ഥം സൌദിയിലെ ചെരാത്‌ എന്ന സംഘടനയുടെ ഒരു ഇമെയില്‍ എനിക്ക്‌ കിട്ടി ഞാനത്‌ ബ്ലോഗില്‍ പോസ്റ്റി, അത്‌ വായിച്ച്‌ പലരും സഹായം അയച്ചുട്ടുണ്ടാകാം, ഒരു സുഹ്രത്ത്‌ പണം അയച്ച വിവരം എന്നെ അറിയിക്കുകയും ചെയ്തു, അതാണ്‌ എനിക്ക്‌ ബ്ലോഗിങ്ങില്‍ കിട്ടിയ ആത്മ സന്തോഷം.

എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറവ്‌ എന്ത്‌ കൊണ്ട്‌:-
-----------------------------------------------
വായിക്കാന്‍ വരുന്നവരെല്ലാം കമന്റ്‌ ഇടണം എന്ന് നിയമമൊന്നുമില്ലല്ലൊ, അത്‌ അവരുടെ ഇംഗിതം, വായിച്ച്‌ പോകുന്നത്‌ തന്നെ ഭാഗ്യം എന്ന് കരുതുന്നു, പിന്നെ കമന്റ്‌ കുറയാന്‍ കാരണം ഇത്‌ തികച്ചും വ്യക്ത്യാധിഷ്ടിത ബ്ലോഗ്‌ ആയത്‌ കൊണ്ടാകാം, കാമ്പുള്ള പോസ്റ്റുകള്‍ ഇല്ല എന്നതാകാം , അങ്ങിനെയൊക്കെ ആയിരുന്നു എന്റെ ചിന്ത, ഒരിക്കല്‍ അവിചാരിതമായ്‌ ദുബൈയില്‍ നിന്നും ഒരു സുഹ്രത്ത്‌ എന്നോട്‌ ചാറ്റാന്‍ വന്നു, 'നദീര്‍ താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കാണാറുണ്ട്‌, കൊഴപ്പമില്ല, പക്ഷെ മാര്‍ക്കറ്റിംങ്ങ്‌ വളരെ മോശം", ഞാന്‍ ചോദിച്ചു 'എന്താണ്‌ താങ്കള്‍ ഉദ്ധേശിച്ചത്‌', അദ്ദേഹം പറഞ്ഞു 'മറ്റ്‌ ബ്ലൊഗുകളില്‍ പോയി കമന്റ്‌ ഇടണം, അപ്പോള്‍ അവര്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും കമന്റ്‌ ഇടുകയും ചെയ്യും'.

പക്ഷെ സുഹ്രത്തെ, ഇ ബ്ലോഗ്‌ എഴുത്ത്‌ തന്നെ ഞാന്‍ ഒരു വിധമാണ്‌ കൊണ്ട്‌ പോകുന്നത്‌, സമയം ഉണ്ടായിട്ട്‌ ചെയ്യുന്നതല്ല രാവിലെ 7.30ന്‌ ഡ്യുട്ടിക്ക്‌ കയറിയാല്‍ 12.30ന്‌ ഇറങ്ങും ഒന്നരക്ക്‌ കിടന്നാല്‍ 2.45ന്‌ എഴുന്നേറ്റ്‌ വീണ്ടും 3.30 ന്‌ ഓഫീസില്‍, പിന്നെ ഇറങ്ങുന്നത്‌ വൈകിട്ട്‌ 6.30 ന്‌, റൂമിലെത്തി തേവാരം, ഭക്ഷണം, ടി.വി, സൊറ പറയല്‍, കഴിഞ്ഞ്‌ 9.30 ന്‌ കിടക്കും പിന്നെ എഴുന്നേല്‍ക്കുന്നത്‌ രാവിലെ 6 ന്‌, നിങ്ങള്‍ പറ എങ്ങിനെ സമയം കിട്ടാനാ, വെള്ളിയാഴ്ച ഒരു ഒഴിവിന്‌ 11 എ എമ്മിനെ എഴുന്നേല്‍ക്കു.

ഇത്ര ബുദ്ധിമുട്ടി ബ്ലോഗണോ എന്നാകും ചോദ്യം, അത്‌ ന്യായം, ഒരു സൂക്കേട്‌ എന്ന് കരുതിയാല്‍മതി.

എന്നാലും നിസ്വാര്‍ത്ഥരായ നല്ല മനുഷ്യര്‍ എന്റെ ബ്ലോഗില്‍ കമന്റാറുണ്ട്‌, അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം, ബ്ലോഗിലെ സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ സിസ്റ്റം വന്നിട്ട്‌ അധിക നാള്‍ ആയിട്ടില്ല, അത്‌ വന്നതിനു ശേഷം ഇ ബ്ലോഗ്‌ ഇന്ന് വരെ സന്ദര്‍ശിച്ചത്‌ ഇത്ര പേര്‍,,

1), U.S.A - 2939 സന്ദര്‍ശനം
2), BAHRAIN - 2310
3), U.A.E - 663
4), INDIA - 656
5), SAUDI ARABIA - 309
6), QATAR - 205
7), CHINA - 203
8), KUWAIT - 63
9), OMAN - 43
10), U.K - 23
11), HUNGARY - 4
12), ITALY - 3
13), JAPAN - 4
14),GERMANY - 5

വെള്ളിയാഴ്‌ച

അബുദാബി കൈരളി കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്‌


കഥയും കവിതയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു എഴുത്ത്‌ കാരന്‍ എന്ന് തോന്നിയിട്ടുണ്ട്‌, അദ്ദേഹത്തിന്റെ കഥയും കവിതയും വായിക്കുമ്പോള്‍, സബ്ജക്ടീവായി എഴുതാന്‍ കഴിവുള്ള വ്യക്തി എന്നും തോന്നിയിട്ടുണ്ട്‌.

ഒരിക്കല്‍ രാജുവുമായി ഫോണില്‍ കുശലന്വേഷണം നടത്തുമ്പോള്‍ 'രാജു എഴുത്ത്‌ എങ്ങിനെ നടക്കുന്നു' എന്ന് ഞാന്‍ ചൊദിച്ചു'.

'അത്‌ സംഭവിക്കുന്നതെല്ലെ നദീറെ' എന്നായിരുന്നു മറുപടി.

'എന്റെ ഉള്ളിലെ പച്ച കാടുകള്‍ കത്തുകായിരുന്നു' എന്നാണ്‌ സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ രചനയെ കുറിച്ച്‌, ശ്രി.പെരുമ്പടവം പറഞ്ഞത്‌.

രാജു ഇരിങ്ങലിന്‌ എന്റെ എല്ലാവിധ ഭാവുകങ്ങളും..

വ്യാഴാഴ്‌ച

ഞാന്‍ എഴുതി തുടങ്ങുന്നത്‌.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത്‌ ചെറുപ്പത്തിലാണ്‌, സ്ക്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉമ്മ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട്ത്തരും, ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ച്‌ കുഞ്ഞിപുര വെച്ച്‌ കെട്ടും അയല്‍ പക്കത്തെ പറമ്പുകളില്‍ കയറി മാങ്ങയും, ലൂബിയും, പുളിയുമൊക്കെ ശേഖരിക്കും എന്നിട്ട്‌ ആസ്ഥാനത്തെത്തിച്ച്‌ കൂട്ടം കൂടിയിരുന്ന് തിന്നും, പൊത്തകം വായിക്കും, കഥ പറയും, പാട്ട്‌ പാടും, ബളഹം ..ശെ.. ബഹളം കൂട്ടും, തമ്മില്‍ തല്ല് പിടിക്കും, കുഞ്ഞി പൊര പൊളിഞ്ഞ്‌ വീഴും, പിന്നെം കെട്ടും, അന്നെഴുതിയ കഥകള്‍ ബാലരമക്ക്‌ അയക്കും ഒന്നും വന്നില്ല.

ഹൈസ്ക്കുളിലെത്തിയപ്പോള്‍ എഴുതി കൂട്ടിയ കഥകള്‍ മാത്രഭുമിക്ക്‌ അയക്കും, തിരിച്ച്‌ വരാനുള്ള കവര്‍ വെക്കുന്നതിനാല്‍ അയച്ചതെല്ലാം തിരിച്ച്‌ വരും, എന്തിന്‌ ഒരു നോവലും, നാടകവും പോലും അക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌, നാടകം കിഴക്കേലെ കിഷോറും, പ്രവീണും എടുത്ത്‌ കൊണ്ട്‌ പോയി അവരുടെ സ്ക്കൂളില്‍ കളിച്ചു, നാടകത്തിന്‌ രണ്ടാം സ്ഥാനം കിട്ടി, അന്ന് രണ്ട്‌ നാടകങ്ങളെ കളിച്ചുള്ളുവത്രെ.

പ്രീഡിഗ്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ വാപ്പ ഓടിച്ചിട്ട്‌ തല്ലി, ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന പരിഗണന പോലും നല്‍കാതെ, പറബായ പറബെല്ലാം, റോഡായ ഇടവഴികളെല്ലാം ഞാനും വാപ്പയും ഓടി തീര്‍ത്തു, അന്ന് എന്നെ രക്ഷിച്ചത്‌ വേലായി ചേട്ടനാണ്‌, വേലായിച്ചോന്‍ എന്ന് ഞങ്ങള്‍ സ്നേഹ പുരസരം വിളിക്കും, ചെറുപ്പത്തില്‍ അദ്ദേഹത്തോട്‌ ഞാന്‍ ചോദിച്ച സംശയം ഇതായിരുന്നു 'വേലായിച്ചോനെ..വേലായിച്ചോനെ.. പടച്ചോനൊരു ചോനാണൊ എന്നാണ്‌, സായിബേ നിങ്ങളാ കൊച്ചിനെ തല്ലാതെ എന്ന് പറഞ്ഞ്‌ വാപ്പാടെ കയ്യില്‍ നിന്നും വടി വേലായി ചേട്ടന്‍ വാങ്ങിയെത്തു, അന്നത്തെ ദേഷ്യത്തിന്‌ എഴുതി കൂട്ടിയ കഥകളും നോവലും നാടകവും എല്ലാം കൂട്ടിയിട്ട്‌ ഞാന്‍ കത്തിച്ചു, അങ്ങിനെ മലയാള സാഹിത്യം രക്ഷപ്പെട്ടു എന്നു വിചാരിച്ചു.

എഴുത്ത്‌ പരിപാടി എനിക്ക്‌ പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എം.മുകുന്ദന്റെയും, ഒ ന്‍ വിയുടെയും, എം.ടി.യുടെയും, ഒ.വി.വിജയന്റെയും ഒക്കെ ഫോട്ടൊ, പത്ര താളുകളിലൊ, മാഗസിനുകളിലോ ഒക്കെ തിളങ്ങി നില്‍ക്കുന്നത്‌ കാണുമ്പോള്‍, അവരെ പോലെ ആകണം എന്ന മോഹം ഉദിക്കും, മോഹിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ പരിശ്രമത്തിനാണ്‌ ഫലം, ഞാന്‍ ഇത്‌ എഴുതുമ്പോള്‍ ഇവനൊരു സ്വയം പ്രഖ്യാപനും, അത്യാഗ്രഹിയും ആണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എല്ലാ എഴുത്തുകാരുടെയും ഉള്ളിലിരിപ്പ്‌ ഇതൊക്കെ തന്നെ, എനിക്ക്‌ പിന്നെ കളങ്കമില്ലാത്തതിനാല്‍ തുറന്ന് പറയുന്നു എന്ന് മാത്രം, ഇ നിഷ്‌കളങ്കത പല സദസ്സിലും എന്നെ പരിഹാസ്യനാക്കിയിട്ടുമുണ്ട്‌, ഗള്‍ഫില്‍ എത്തിയപ്പോള്‍ എകാന്ത വാസത്തില്‍ പഴയ അസുഖം വീണ്ടും തുടങ്ങി, ഇവിടത്തെ സഹ്രദയ എഴുത്തു കാരുടെ ക്രതികള്‍ നിരൂപിക്കാനും തുടങ്ങി, നിരൂപണം എളുപ്പമാണ്‌, പക്ഷെ സ്വയം എഴുതുമ്പോള്‍ കാമ്പുള്ള എഴുത്തിന്‌ സാധ്യമാവുന്നുമില്ല, വായന കുറവാണ്‌ എന്നാകും നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌, വായന ഒരു ഘടകം തന്നെ പക്ഷെ അതിലുപരി അതൊരു വരദാനമാണ്‌.

നിനച്ചിരിക്കാതെ എം.മുകുന്ദന്‍ സാറിനെ ബഹറയിനില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍, പരിച പെട്ടപ്പോള്‍ എന്റെ അടുത്ത്‌ നിന്നിരുന്ന മൊഹന്‍ പുത്തന്‍ ചിറ പറഞ്ഞു, 'ഞാനും നദീറും ബ്ലോഗ്‌ എഴുതും', അതെയൊ എന്ന് ചിരിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു ' ഒരു എഡിറ്റര്‍ ഇല്ലാത്തതാണ്‌ ബ്ലോഗിന്റെ ഗുണവും ദോഷവും '.

സ്വയം വരദാനമുണ്ടൊ എന്ന് ഒരോ എഴുത്തു കാരനും തിരിച്ചറിയണം, ഇനി എന്റെ കാര്യം, അത്‌ പോലും തിരിച്ചറിയാത്ത കാരണം എഴുതി കൊണ്ടേ ഇരിക്കുന്നു, എഴുതി കൊണ്ടെ ഇരിക്കുകയും ചെയ്യും.. വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഹല്ലപിന്നെ..

തിങ്കളാഴ്‌ച

എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ (കവിത)

ഗ്രാമ കന്യക
ഉമ്ര പടിയില്‍
വാനം നോക്കി
മേഘം നോക്കി
കുത്തിയിരിപ്പാണ്‌
നിസ്വയായ മോഹിനി
ഗ്രാമ ചാരുതയില്‍
മഞ്ജിമ കാഴ്ച്ചയാകും

വിശപ്പവള്‍ക്കൊരു
വികാരമല്ല
വിചാരവുമല്ല
ഒരു രോഗം മാത്രം

അവളുടെ കുടിലിന്‍
പുറകില്‍ പുഴയാണ്‌
സാന്ദ്രമായ്‌ ഓളങ്ങള്‍
നിശബ്ദമായൊഴുകും

അരിപ്രാവുകള്‍
ഗഗന നീലിമയില്‍
പറന്നിറിങ്ങുന്നു
ഒരു ചിത്രം തീര്‍ക്കുന്നു

ആ നിശബ്ദ സീമ
ലംഘിച്ചൊരു കിളവന്‍
വന്നുരിയാടി  പോല്‍
'എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ'

ഈ ബ്ലോഗ് തിരയൂ